സൗദി സഖ്യത്തെ വീണ്ടും പ്രകോപിപ്പിച്ച് ഖത്തര്‍; ഇറാന് മന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി
Recommended Video

ദോഹ: ഖത്തറിനെതിരായ ഉപരോധം തുടരവെ, സൗദി സഖ്യത്തെ കൂടുതല്‍ പ്രകോപിപ്പിച്ച് ഖത്തര്‍. ഉപരോധത്തിന് കാരണമായി സൗദിയും സഖ്യരാഷ്ട്രങ്ങളും ആരോപിക്കുന്ന ഇറാന് ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ഖത്തറിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇറാന് നേതാവുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഉപരോധം പിന്‍വലിക്കണമെങ്കില്‍ ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഉപരോധ രാഷ്ട്രങ്ങളോടുള്ള വെല്ലുവിളിയായാണ് ഖത്തറിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ക്യു.എന്‍.എ അറിയിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായുള്ള നയതന്ത്ര ബന്ധം ആഗസ്തില്‍ പുനസ്ഥാപിച്ചതിനു ശേഷമുള്ള ഇറാന് നേതാവിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം കൂടിയാണിത്. 2016 ജനുവരിയിലായിരുന്നു ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസഡറെ പിന്‍വലിച്ചത്. സൗദി അറേബ്യ ഷിയാ നേതാവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി എംബസിക്കു നേരെ ആക്രമണം നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇറാന് ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇറാനിലേക്ക് വീണ്ടും അംബാസഡറെ പറഞ്ഞയച്ച് നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ അമീര്‍ തീരുമാനിക്കുകയായിരുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇറാന് വിദേശകാര്യമന്ത്രി ഖത്തറിലെത്തിയത്. ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്നത്തില്‍ ഇടപെടുമെന്നും മധ്യസ്ഥം വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കവുമായി ഖത്തര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഉപരോധത്തെ അതിജീവിക്കാന്‍ ഖത്തറിനെ ഏറ്റവും കൂടുതല്‍ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്.
-
പുടിന് ഇറാനെ സഹായിക്കുന്നു: അടുത്തയാഴ്ച്ച ഇറാന് കഠിനമായിരിക്കുമെന്ന് ട്രംപ്: -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
ട്രംപും നെതന്യാഹുവും വന്നത് സദ്ദാം പ്ലാനുമായി; ഇറാനില്‍ അടിതെറ്റിച്ചത് ജാഫരിയുടെ മുസൈക് ഡിഫന്‍സ് -
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ ഇരുട്ടടി; വിമാനയാത്ര ഇന്നു മുതല്‍ ചിലവേറും: പുതിയ നിരക്കുകള്‍ ഇങ്ങനെ -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
യുഎഇയും സൗദി അറേബ്യയും പ്ലാന്‍ ബി പുറത്തെടുത്തു; 2 പൈപ്പ് ലൈന്‍ സജീവം, ഹോര്‍മുസ് വിട്ടു -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications