ഇറാനില്‍ ഇനി എന്ത് സംഭവിക്കും; പ്രസിഡന്റ് മരിച്ചാല്‍ നടപടികള്‍ ഇങ്ങനെ... 50 ദിവസം മാത്രം
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹീം റെയ്സിയുടെ അപ്രതീക്ഷിത മരണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മേഖല അശാന്തിയുടെ നിഴലില്‍ നില്ക്കവെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. വിശദമായ അന്വേഷണത്തിന് ഇറാന് തുടക്കമിട്ടിട്ടുണ്ട്.
പ്രസിഡന്റ് മരിച്ചാല്‍ എന്താണ് ഇറാനിലെ നടപടിക്രമങ്ങള്‍ എന്ന സംശയം സ്വാഭാവികമാണ്. ഇറാനിലെ ഭരണനിര്‍വഹണ വിഭാഗത്തിന്റെ മേധാവിയാണ് പ്രസിഡന്റ്. അതേസമയം, രാജ്യത്തിന്റെ പരമോന്നത നേതാവായി പരിഗണിക്കുന്നത് ശിയാ പണ്ഡിതരായ ആയത്തുല്ലമാരെയാണ്. നിലവിലെ ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയാണ് ഇറാന്റെ പരമോന്നത നേതാവ്.

ആത്മീയതയും ജനാധിപത്യവും ചേര്‍ന്നുള്ള ഭരണസംവിധാനമാണ് ഇറാനില്‍. പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ഇതിന്റെ മുകളിലാണ് ആത്മീയ നേതാവും അദ്ദേഹം നിയന്ത്രിക്കുന്ന ഗാര്ഡിയന് കൗണ്‍സിലും. രാജ്യത്തിന്റെ അവസാന വാക്ക് ആത്മീയ നേതാവിന്റെതാണ്. അതേസമയം, അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റായിരിക്കും.
പ്രസിഡന്റ് മരിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കാത്ത വിധം അസുഖ ബാധിതനാവുകയോ ചെയ്താല്‍ എന്താണ് അടുത്ത നടപടിക്രമം എന്ന് ഇറാന്റെ ഭരണഘടന വിശദീകരിക്കുന്നുണ്ട്. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടക്കും. 50 ദിവസത്തിനകമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതും പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടതും. അതുവരെയുള്ള ഭരണത്തിന് പുതിയ സമിതി നിയോഗിക്കപ്പെടും.
ഇറാന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131ലാണ് പ്രസിഡന്റ് മരിച്ചാല്‍ എന്താണ് നടപടിക്രമങ്ങള്‍ എന്ന് വിശദീകരിക്കുന്നത്. പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഫസ്റ്റ് വൈസ് പ്രസിഡന്റ് ഏറ്റെടുക്കും. ആത്മീയ നേതാവിന്റെ അനുമതിയോടെയാകും ഈ ചുമതല ഏറ്റെടുക്കല്‍. ശേഷം ഒരു സമിതി രൂപീകരിക്കും. ഫസ്റ്റ് വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവര്‍ ഉള്‍പ്പെടുന്നതാകും സമിതി.
50 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് ചുമതല ഏറ്റെടുക്കുംവരെയാകും ഈ സമിതിയുടെ ദൗത്യം. ഇറാനിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ആത്മീയ നേതൃത്വത്തോട് വലിയ കൂറ് പുലര്‍ത്തുന്ന വ്യക്തിയാണ്. ഇദ്ദേഹം ആക്ടിങ് പ്രസിഡന്റായി വൈകാതെ ചുമതലയേറ്റെടുക്കും. പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുംവരെ വിദേശ രാജ്യങ്ങളുമായി കരാറുകളോ മറ്റോ പാടില്ല എന്നാണ് ചട്ടം.
ഇറാന് പാര്‍ലമെന്റ് സ്പീക്കറാണ് മുഹമ്മദ് ബാഖിര്‍ ഖാലിബഫ്. ഇദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ നോട്ടമുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആത്മീയ നേതാവിന്റെയും ഗാര്ഡിയന് കൗണ്‍സിലിന്റെയും അനുമതി ലഭിക്കുന്നവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. 2021ലാണ് പ്രസിഡന്റ് ഇബ്രാഹീം റെയ്സി തിരഞ്ഞെടുക്കപ്പെട്ടത്. 2025 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഖാംനഇക്ക് ശേഷം ഇറാന്റെ ആത്മീയ നേതാവായി ഇബ്രാഹീം റെയ്സി എത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications