ഗാസയ്ക്കുള്ളില്‍ വന്‍ പോരാട്ടം; ഇസ്രായേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടി?
ജറുസലേം; ഗാസയ്ക്കുള്ളില്‍ ഇസ്രായേല്‍ സൈന്യവും, ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍. സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആദ്യമായിട്ടാണ് ഹമാസും, ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മില്‍ ഗാസ മുനമ്പിനുള്ളില്‍ വെച്ച് ഏറ്റുമുട്ടലുണ്ടാവുന്നത്. ഗാസ മുനമ്പിനുള്ളിലേക്ക് ഇരച്ച് കയറി ഹമാസിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് സൈനികരെന്ന് ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.
ഹമാസിന്റെ ശക്തി കേന്ദ്രങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അതേസമയം പലസ്തീന് അഭാര്ത്ഥികള്ക്കായുള്ള യുഎന്‍ ഏജന്‍സി സഹായം വീണ്ടുമെത്തിയെന്ന വാദത്തെ തള്ളി. റഫാ ബോര്‍ഡര്‍ കടന്ന് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങുന്ന ട്രക്ക് എത്തിയിട്ടില്ലെന്ന് ഇവര്‍ അറിയിച്ചു.

ഈജിപ്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യം നേരത്തെ പതിനേഴോളം ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും എത്തിയിട്ടില്ലെന്ന് യുഎന്‍ ഏജന്‍സി വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി യുദ്ധത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചു. മേഖലയില്‍ കൂടുതല്‍ അക്രമങ്ങള്‍ പാടില്ലെന്നും, അത് തടഞ്ഞ് സമാധാനം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളുമായും ഇക്കാര്യം ബൈഡന് സംസാരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് എന്നിവരുമായി ബൈഡന് സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.അതേസമയം ഗാസയിലാകെ കനത്ത വ്യോമാക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. അര്‍ധരാത്രിയിലും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഡസനിലധികം ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേനകള്‍ വ്യക്തമാക്കി. ഐഡിഎഫ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ ബാഗിനുള്ളില്‍ ഹമാസ് സ്ഫോടക വസ്തുക്കള്‍ നിറച്ച് സൈനികരെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
ഗാസയിലെ സൈനിക നീക്കത്തിനിടെ ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐഡിഎഫ് ടാങ്കറുകള്‍ക്ക് നേരത്തെ മിസൈല്‍ ആക്രമണം നടത്തിയപ്പോഴാണ് സൈനികന് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഹമാസിനൊപ്പം യുദ്ധത്തില്‍ ചേര്‍ന്നാല്‍ അത് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാകുമെന്നും, ചിന്തിക്കുക പോലും ചെയ്യാന്‍ പറ്റാത്ത അത്ര കരുത്തില്‍ നിങ്ങളെ ഇസ്രായേല്‍ സൈന്യം തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ 4300 പലസ്തീനി പൗരന്മാര് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 91 പലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടതായി പലസ്തീന് അധികൃതര്‍ അറിയിച്ചു. ഇസ്രായേലില്‍ 1400ഓളം പേരാണ് കൊല്ലപ്പെട്ടത്. മൊത്തം 5791 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications