ഗാസയിലേക്ക് ഇന്ധനം കൊണ്ടുപോകാന്‍ ഇസ്രായേല്‍ അനുമതി; അല്‍ ഷിഫയില്‍ ഒരു കുട്ടി കൂടി മരിച്ചു
ഗാസ: കുറഞ്ഞ അളവില്‍ ഗാസയിലേക്ക് ഇന്ധനം കൊണ്ടുപോകാന്‍ ഇസ്രായേലിന്റെ അനുമതി. ആശുപത്രികളുടെ പ്രവര്‍ത്തനം ആകെ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഗാസയിലേക്ക് നിത്യേന രണ്ട് ടാങ്കര്‍ ഇന്ധനം കൊണ്ടുപോകാന്‍ അനുമതി നല്‍കിയതായി ഇസ്രായലിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞു. ഇസ്രായേല്‍ വാര് ക്യാബിനറ്റാണ് ഇതിന് അനുമതി നല്‍കിയത്.
അതേസമയം വളരെ കുറഞ്ഞ അളവിലാണ് ഇന്ധമുള്ളത്. യുഎന്‍ പറഞ്ഞതിലും എത്രയോ കുറവാണ് ഗാസ മുനമ്പിലേക്ക് എത്തിക്കുന്ന ഇന്ധനം. അതേസമയം വലിയ ദുരന്തമാണ് ഗാസയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കുന്നു. ഗാസയിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നത് നിര്‍ത്താന്‍ യുഎന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സര്‍വീസുകള്‍ നിലച്ചതോടെ പട്ടിണി വ്യാപകമാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.

ഇന്ധനം ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ അടക്കം പ്രവര്‍ത്തിക്കുന്നില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാതെ കടന്നുപോയത്. ഗാസയിലെ ജനങ്ങള്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ഇതിലൂടെ സഹായങ്ങളുടെ ഏകോപനം തന്നെ നിലച്ചിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളെല്ലാം ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പ്രധാന കാരണം ഇന്ധന ക്ഷാമം തന്നെയാണ്.
പലയിടത്തും വിറക് കത്തിച്ചാണ് ഭക്ഷണം വരെ ഉണ്ടാക്കുന്നത്. സഞ്ചരിക്കാന്‍ വാഹനങ്ങളില്ലാത്തത് കൊണ്ട് കഴുത വണ്ടികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ 24 രോഗികളാണ് മരിച്ചത്. പലസ്തീന് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഷിഫയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്.
ഇവിടെ ഹമാസ് പോരാളികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വാദം ഇതുവരെ തെളിയിക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല. ആശുപത്രികളിലെ പവര്‍ കട്ടുകള്‍ കാരണമാണ് ഇത്രയും രോഗികള്‍ മരിച്ചത്. ശനിയാഴ്ച്ച മുതല്‍ ഇന്ധനമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള ഭൂരിഭാഗം സര്‍വീസുകളും നിലച്ചിരിക്കുകയാണ്. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാതെ ഒന്നും ചെയ്യാനുമാവില്ല. അല്‍ ഷിഫയില്‍ ഒരു കുട്ടി കൂടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അല്‍ ഷിഫയില്‍ രോഗികളും,. മെഡിക്കല്‍ സ്റ്റാഫുകളും, എല്ലാ ചിതറിപ്പോയിരിക്കുകയാണ്. നാല്‍പ്പതോളം രോഗികള്‍ വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാല് നവജാത ശിശുക്കളമുണ്ട്. സെന്‍ട്രല്‍ ഗാസയിലെ നസ്റത്ത് ഏരിയയിലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപത് പേര് കൊല്ലപ്പെട്ടു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 140ഓളം ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. വെറും കൈകള്‍ ഉപയോഗിച്ചാണ് ഈ അവശിഷ്ടങ്ങള്‍ അവര്‍ മാറ്റുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ ഗാസയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വാഹനങ്ങളുമായി എത്താന്‍ സാധിക്കുന്നില്ലെന്ന് യുഎന്‍ പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications