Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസിന് ഗാസയില്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ഇസ്രായേല്‍; വിജയം വരെ പോരാട്ടമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഹമാസിന് ഗാസയില്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും എന്നാല്‍ അതിന്റെ നിയമസാധുതയുടെ ജാലകം വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഉന്നത നയതന്ത്രജ്ഞര്‍ പറഞ്ഞു.

'അന്താരാഷ്ട്ര സമ്മര്‍ദം കൂടുതല്‍ ശക്തമാകാന്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ആഴ്ചകളുണ്ട്. എന്നാല്‍ നിയമസാധുതയുടെ ജാലകം വിശാലമാക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. ആവശ്യമുള്ളിടത്തോളം കാലം പോരാട്ടം തുടരും,' ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ വാര്‍ത്താ ഏജന്‍സിയായി എ എഫ് പിയോട് പറഞ്ഞു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് പുറത്ത് ഇസ്രായേല്‍ സേനയും ഹമാസും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുകയാണ്.

Israel Palestine War

ആയിരക്കണക്കിന് പേരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഷിഫ ആശുപത്രിയില്‍ മൂന്ന് ദിവസമായി വൈദ്യുതിയും വെള്ളവുമില്ല. കോമ്പൗണ്ടിന് പുറത്തുള്ള വെടിവയ്പ്പും ബോംബിംഗും കാരണം ഇതിനകം ഗുരുതരമായ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

യുദ്ധം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎന്‍ ഏജന്‍സി ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. 'ഖേദകരമെന്നു പറയട്ടെ ഈ ആശുപത്രി ഇപ്പോള്‍ ഒരു ആശുപത്രിയായി പ്രവര്‍ത്തിക്കുന്നില്ല,'' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതേസമയം 2.3 ദശലക്ഷം വരുന്ന ഗാസയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും യുദ്ധം ആരംഭിച്ചതിന് ശേഷം തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 11000 പലസ്തീനികള്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടു. ഏകദേശം 2700 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ഇസ്രായേലില്‍ 1200-ലധികം ആളുകള്‍ മരിച്ചു. എന്നാല്‍ ഹമാസ് ക്രൂരന്‍മാര്‍ ആണെന്നും സമ്പൂര്‍ണ വിജയം നേടുന്നത് വരെ മുന്നോട്ട് പോകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

'ഈ കാട്ടാളന്മാര്‍ക്കെതിരെയുള്ള നമ്മുടെ എല്ലാവരുടെയും ഭാവി ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളെല്ലാവരും ഒരേ ലക്ഷ്യത്തില്‍ മുഴുകിയിരിക്കുന്നു. നമ്മള്‍ വിജയിക്കാന്‍ പോകുന്നു. ഇവിടെ ഇടവേളകളില്ല, ഇവിടെ പകുതി കാര്യങ്ങളില്ല. സമ്പൂര്‍ണ്ണ വിജയം വരെ മുന്നോട്ട് പോകും'', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+