ജോ ബൈഡനും കമലാ ഹാരിസിനും അടക്കം വിലക്ക്, സ്ഥിരം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റഷ്യ
മോസ്കോ: യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റഷ്യ നടപടി കടുപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ അടക്കം 963 പേര്‍ക്കാണ് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഇവരെ സ്ഥിരമായി വിലക്കിയിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡ് താരങ്ങളായ മോര്ഗന് ഫ്രീമാന്‍, സംവിധായകന് റോബ് റെയ്നര്‍, എന്നിവരും പട്ടികയിലുണ്ട്. റഷ്യയെ കുറിച്ചുള്ള ഭയം വളര്‍ത്തുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അമേരിക്കക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും മോസ്കോ അറിയിച്ചു.

റഷ്യ മാര്‍ച്ചില്‍ പുറത്തിറക്കിയ ലിസ്റ്റിലും ബൈഡന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടികയിലേക്ക് ചേക്കപ്പെട്ടവരിലേക്ക് കലാഹ ഹാരിഹിനെ അടക്കം ഉള്പ്പെുത്തുകയായിരുന്നു. യുഎസ് സ്പീക്കര്‍ നാന്‍സി പലോസി, സെനറ്റ് നേതാവ് ചാള്‍സ് ഇ ഷൂമര്‍, സഭാ മൈനോരിറ്റി നേതാവ് കെവിന് മക്കാര്‍ത്തി എന്നിവരും പട്ടികയിലുണ്ട്. ഇവരെയെല്ലാം എക്കാലത്തേക്കും വിലക്കിയതായി റഷ്യ പറയുന്നു. റഷ്യക്കെതിരെ തുടരെ അമരിക്ക കൊണ്ടുവരുന്ന ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ ശത്രുതാ സമീപനം അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കി.
ഇനിയും പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പ നല്കുന്നു. റഷ്യയോട് ലോകരാജ്യങ്ങള്‍ക്ക് ഉള്ള ഭയം വര്‍ധിപ്പിച്ച പ്രശ്നങ്ങളുണ്ടാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പലരും ചൂണ്ടിക്കാണിക്കുന്നത് മുന്‍ എസ് പ്രസിഡന്റ് ഡൊണാള് ട്രംപ് പട്ടികയില്‍ ഇല്ലെന്നാണ്. യുക്രൈന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ജോ ബൈഡന് രൂക്ഷമായിട്ടാണ് റഷ്യയെ വിമര്‍ശിക്കുന്നത്. പുടിന് അധികാരത്തില്‍ പോലും തുടരാന്‍ പാടില്ലെന്ന് നേരത്തെ ബൈഡന് പറഞ്ഞിരുന്നു.
അതേസമയം ശീതയുദ്ധത്തിന് സമാനമായ കാര്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. റഷ്യന്‍ പ്രഭുക്കളുടെ സ്വത്തുക്കള്‍ നേരത്തെ യുഎസ് മരവിപ്പിച്ചിരുന്നു. ഇതിന് പുറമേ പ്രമുഖ റഷ്യന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശന വിലക്കും ഏര്പ്പെടുത്തിയിരൂന്നു. ഇവരുടെ യുഎസ്സിലുള്ള സ്വത്തുക്കളും മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ വിവ്ിധ ഉപരോധങ്ങളും ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായി യുഎസ്സ് സര്‍ക്കാരിലെ പ്രമുഖര്‍ക്ക് വ്ളാദിമിര്‍ പുടിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. കയറ്റുമതിയും ഇറക്കുമതിയും അടക്കം തടഞ്ഞിരുന്നു. എന്നാല്‍ യുക്രൈനില്‍ നിന്ന് പിന്മാറാന് റഷ്യ തയ്യാറായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications