മുൻ പാക് ക്രിക്കറ്റർ ഷുഐബ് അക്തറിന്റെ വീട്ടിൽ ലഷ്‌കർ ഭീകരർ! കൂട്ടത്തിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും
മുൻപാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ മുൻനിര നേതാക്കൾ പങ്കെടുത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. ജൂൺ 24-നാണ് ഷുഐബ് അക്തറിന്റെ മൂത്ത സഹോദരൻ ശാഹിദ് അക്തർ അന്തരിച്ചത്. ഇസ്ലാമാബാദിലെ എച്ച്-8 ഖബർസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങിൽ ലഷ്‌കറിന്റെ ഡെപ്യൂട്ടി ചീഫും ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന ഭീകരൻ സെയ്ഫുള്ള കസൂരി പരസ്യമായി പങ്കെടുത്തതാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
പാകിസ്താനിൽ ഭീകരർക്ക് സ്വൈര്യവിഹാരം
ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണം, പഹൽഗാം കൂട്ടക്കൊല എന്നിവയടക്കം ഇന്ത്യയിൽ നടന്ന ക്രൂരമായ പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ച സംഘടനയാണ് ലഷ്‌കറെ ത്വയ്യിബ. കസൂരിയെ കൂടാതെ ലഷ്‌കറിന്റെ രാഷ്ട്രീയ മുഖമായ പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് പ്രസിഡന്റ് ഇൻആം ഉർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
🚨 Lashkar-e-Taiba Operatives Attend Funeral of Shoaib Akhtar's Brother
— 🇮🇳 𝑻𝒆𝒓𝒓𝒐𝒓𝒊𝒔𝒎 𝑰𝒏𝒕𝒆𝒍 🇮🇳 (@Terrorism_Intel) June 25, 2026
‼️ Inam-ur-Rehman Kambo, a Lashkar-e-Taiba (LeT) operative, along with other LeT operatives, attended the funeral prayers of Shahid Akhtar, the brother of former Pakistani cricketer and fast bowler Shoaib… pic.twitter.com/KF60utJGXo
ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് സയീദ്, തന്റെ സംഘടനകളായ ജമാഅത്തുദ്ദഅവ, മില്ലി മുസ്ലിം ലീഗ് എന്നിവയ്ക്ക് മേലുള്ള ആഭ്യന്തര-അന്തർദേശീയ നിരോധനങ്ങളെ മറികടക്കാൻ രൂപീകരിച്ച ഒരു താവളമാണ് പിഎംഎംഎൽ. ഈ പാർട്ടി 2024-ൽ പാകിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. കസൂരിയെപ്പോലെയുള്ള അപകടകാരികളായ ഭീകരർ രാജ്യത്തെ ഒരു പൊതുചടങ്ങിൽ യാതൊരു ഭയവുമില്ലാതെ പങ്കെടുത്തത്, പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദികൾക്ക് നൽകുന്ന പിന്തുണയുടെ തെളിവാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. 2011-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച അക്തർ, ഐപിഎല്ലിലടക്കം കമന്റേറ്ററായി തിളങ്ങിയ വ്യക്തിയാണ്.

ആരാണ് സെയ്ഫുള്ള കസൂരി?
ഇന്ത്യയെ സംബന്ധിച്ച് സെയ്ഫുള്ള കസൂരിയുടെ പരസ്യമായ സാന്നിധ്യം അതീവ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നയാളാണ് ഇയാൾ. 25 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കസൂരിയുടെ പല വീഡിയോകളും പുറത്തുവന്നിരുന്നു. ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കുകയും 'ഓപ്പറേഷൻ സിന്ദൂർ' വഴി മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും റാവൽപിണ്ടി മുതൽ സുക്കൂർ വരെയുള്ള സൈനിക താവളങ്ങളും തകർക്കുകയും ചെയ്തിരുന്നു.
ഈ തിരിച്ചടിയിൽ ഭയന്ന കസൂരി, കടൽമാർഗ്ഗം ഇന്ത്യക്കെതിരെ മറ്റൊരു 26/11 മാതൃകയിലുള്ള ആക്രമണം നടത്തുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ പുറത്തുവന്ന വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ശത്രുവിന് വായുവിലോ കരയിലോ കടലിലോ ഇടം നൽകില്ലെന്നാണ് ഇയാൾ പറഞ്ഞത്.
ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ സൈന്യം നൽകുന്ന രഹസ്യ പിന്തുണ കസൂരി തന്നെ ഒരു വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. പാക് സൈന്യം തങ്ങളുടെ ഔദ്യോഗിക ചടങ്ങുകളിലേക്കും കൊല്ലപ്പെടുന്ന സൈനികരുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകാനും തന്നെ ക്ഷണിക്കാറുണ്ടെന്നാണ് കസൂരി അവകാശപ്പെടുന്നത്. "പാക് സൈന്യം എന്നെ അവരുടെ ചടങ്ങുകളിലേക്ക് വിളിക്കുന്നു, ഇന്ത്യക്ക് എന്നെ പേടിയാണെന്ന് നിങ്ങൾക്കറിയാമോ?" എന്നാണ് ഈ ഭീകരൻ പറയുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് ശേഷം ലഷ്‌കർ വീണ്ടും ശക്തിപ്രാപിക്കാൻ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ വിവരങ്ങൾക്കിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.












Click it and Unblock the Notifications