മൂത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെ
ഞായറാഴ്ച പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ തന്റെ ജീവൻ കളഞ്ഞു കുട്ടികളെ രക്ഷിക്കുന്ന അമ്മയുടെ കഥ ബന്ധു ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു .സ്വയം ബലിയാടായി തന്റെ മക്കളെ രക്ഷിക്കാനാണ് ഈ അമ്മ ശ്രമിച്ചത്.
ഹൂസ്റ്റൺ: ടെക്സാസ് വെടിവെയ്പ്പിൽ ഏവരേയും ദുഃഖത്തിലാക്കിയത് ഈ അമ്മയും നാലു മക്കളുമാണ്. അക്രമി പള്ളിക്കുള്ളിൽ വെടിയുണ്ട വർഷിക്കുമ്പോൾ അമ്മ തന്റെ നാലു മക്കളുടേയും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു . ഞായറാഴ്ച പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ തന്റെ ജീവൻ കളഞ്ഞു കുട്ടികളെ രക്ഷിക്കുന്ന അമ്മയുടെ കഥ ബന്ധു ഫേസ്ബുക്കിൽ പങ്കുവെച്ചത് .സ്വയം ബലിയാടായി തന്റെ മക്കളെ രക്ഷിക്കാനാണ് ഈ അമ്മ ശ്രമിച്ചത്. എന്നാൽ ഇവരുടെ പരിശ്രമത്തിൽ പൂർണ്ണ വിജയം നേടാൻ കഴിഞ്ഞില്ല. വെടിവെയ്പ്പിൽ രണ്ടു മക്കളെ മാത്രം രക്ഷിക്കാനേ ഈ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. രണ്ടു മക്കളും അമ്മയുടെ മരണത്തിനു കീഴടങ്ങി.

ഞായറാഴ്ച ആക്രമി പള്ളിക്കുള്ളിൽ വെടിയുതിർത്തപ്പോൾ തന്റെ 9 വയസുകാരി മൂത്തമകൾ മറിയത്തെ ഒരു വശത്തേയ്ക്ക് തള്ളി മാറ്റുകയായിരുന്നു. ബാക്കി മൂന്ന് മക്കളേയും വെടി കൊളളാതിരിക്കാൻ ഒരു കവചം പോലെ മാറോട് ചേർത്ത് നിർത്തുകയുമായിരുന്നു. എന്നാൽ അമ്മയും രണ്ടു മക്കളും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

ഫലം കണ്ടില്ല
ജോൻ വാർഡ് എന്ന യുവതിയാണ് തോക്കുധാരിക്കു മുൻപിൽ നിന്ന് തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ആ ശ്രമം പൂർണമായും ഫലം കണ്ടില്ലാ. രണ്ടു മക്കുളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രക്ഷപ്പെട്ട മകൻ ഇപ്പോഴു ഗുരുതരാവസ്ഥയിലാണ്.

ഒമ്പതുകാരിയായ മകൾ പറഞ്ഞത്
ആക്രമി വെടിയുതിർക്കുമ്പോൾ തന്നെ അമ്മ തന്നെ ഒരു വശത്തേയ്ക്ക് തള്ളി മാറ്റിയിരുന്നു. അതിനാൽ തനിക്ക് വെടിയേറ്റില്ല. തന്റെ സഹോദരങ്ങളായ എമിലിയേയും റൈലാൻഡിനേയു ബ്രൂക്കിനേയും അമ്മ വെടിയേൽക്കാതിരിക്കാൻ മാറോട് ചേർത്തു നിർത്തിയിരുന്നുവെന്ന് ഒമ്പതു വയസുകാരി പറഞ്ഞു.

സംഭവസ്ഥലത്തു വെച്ചു മരിച്ചു
ജോൻ വാർഡും മകൾ അഞ്ചു വയസുകാരിയും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരു മകളായ എമിലി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മകൻ ജോൻ വാർഡിനു അഞ്ചു തവണ വെടിയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ തന്നെ സർജറിക്കു വധേയമാക്കുകയും ഒടുവിൽ രക്ഷപ്പെടുകയുമായിരുന്നു.

അച്ഛനും രണ്ടു മക്കളും മാത്രം
വാർഡിന്റെ ഭർത്താവ് ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിൽ തിരികെ എത്തിയത്. അതിൽ തന്നെ ഇയാൾ പള്ളിയിൽ പ്രാർഥനയ്ക്ക് വന്നിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഇയാളെ പള്ളിയ്ക്ക് സമീപം താമിസിച്ചിരുന്ന സഹോദരിയാണ് വിവരം അറിയിച്ചത്. ആക്രമണത്തിൽ 20 പേർ മരണപ്പെട്ടിരുന്നു.

ദേവലയത്തിൽ വെടിവെയ്പ്
പ്രാർഥന നടന്നു കൊണ്ടിരിക്കെയാണ് സുതർലാഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തോക്കുധാരി വെടിയുതിർത്തത്. മുൻ യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് ഈ കൂട്ടകൊലയ്ക്ക് പിന്നിലുള്ളത്. ഇയാൾ സൈനിക തോക്കു ധരിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റിരുന്നു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications