യുഎസിന്റെ ധനസഹായം പാകിസ്താന് വേണ്ട, നൽകിയ സഹായങ്ങൾ തിരിച്ചു നൽകും, ട്രംപിനെതിരെ പാകിസ്താൻ
അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ തുറന്നടിച്ചു.
ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ അസീഫ്. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍ തുറന്നടിച്ചു. നേരത്തെ തന്നെ യുഎസുമായി ഇടപാടുകൾക്ക് തങ്ങളില്ലെന്നും അറിയിച്ചിരുന്നെന്നു. അതിനാൽ തന്നെ ട്രംപിന്റെ വിലക്കുകൾ തങ്ങളെ ഭയപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം അമേരിക്ക പാകിസ്താനു നൽകി ധനസഹായത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണ്. കൂടാതെ യുഎസ് നൽകിയ എല്ലാ ധനസഹായങ്ങളും തിരിച്ചു കൊടുക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പാകിസ്താന്‍ യുഎസിനെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ വിവാദ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി ആസിഫ് രംഗത്തെത്തിയത്.

പാകിസ്താന് സഹായം നൽകിയതിന്റെ കരണം
അഫ്ഗാനിലേറ്റ കനത്ത പരാജയമാണ് ട്രംപിന്റെ ഇപ്പോഴത്തെ നടപടിയ്ക്ക് പിന്നിലെന്നും ഖ്വാജ അസീസ് പറഞ്ഞു. ട്രംപിന്റെ ആരോപണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.അമേരിക്കയിൽ നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും തങ്ങൾക്കു കുഴപ്പമില്ല. എന്നാൽ എന്തിനാണ് പാകിസ്താന് സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു

പാകിസ്താൻ വിഡ്ഢികളാക്കുന്നു
കഴിഞ്ഞ 15 വർഷമായി പാകിസ്താൻ തങ്ങളെ വിഡ്ഢികളാക്കുകയാണെന്നു അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. ഇക്കാലയളവിൽ പാകിസ്താന് 33 ബില്യണ്‍ ഡോളറാണ് ധനസഹായം നൽകിയത്. എന്നാൽ അവർ തങ്ങൾക്ക് തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ തങ്ങള്‍ പോരാടുമ്പോള്‍, പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കി. ഈ നടപടിയുമായി മുന്നോട്ടുപോകാനാവില്ലെന്നും ട്രംപ് അറിയിച്ചു.

പാകിസ്താനെതിരെ കനത്ത നടപടി
പാകിസ്താനെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. സാമ്പത്തിക സഹായം വെട്ടി കുറയ്ക്കുന്നതുൾപ്പെടെയുള്ള കനത്ത നടപടിയാണ് പാകിസ്താനെതിരെ അമേരിയ്ക്ക സ്വീകരിക്കുന്നത്. ഭീകര സംഘടനകൾക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നതിനെ തുടർന്നാണ് പാകിസ്താനെതിരെ കടുത്ത നടപടിയ്ക്ക് അമേരിക്ക തുനിഞ്ഞത്.

മുന്നറിയിപ്പു നൽകി
അമേരിയ്ക്ക് പാകിസ്താന് പല തവണ മുന്നറിയിപ്പു നൽകിയിരുന്നു. പാകിസ്താന് ഭീകരരോടുള്ള മൃദു സമീപനം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലെ ട്രംപ് അറിയിച്ചിരുന്നു.
താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് പാക് മണ്ണിൽ സുരക്ഷ നൽകരുതെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. അങ്ങനം സംഭവിച്ചാൽ കടുത്ത ഫലമായിരിക്കും നേരിടേണ്ടി നരുകയെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം അഫ്ഗാന്‍ സന്ദര്‍ശനത്തിനു ശേഷം പാകിസ്താനെതിരെ ചില നടപടികള്‍ സ്വീകരിക്കുമെന്നുള്ള സൂചനകളും നൽകിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications