Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിനും സൗദിക്കും സമാനതകളില്ലാത്ത തിരിച്ചടി നല്‍കി റഷ്യ: 2024 - ലെങ്കിലും തിരിച്ച് വരുമോ?

2023/24 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറി റഷ്യ. ഇക്കാലയളവില്‍ പരമ്പരാഗത് വ്യാപാര പങ്കാളികളായ മിഡിൽ ഈസ്റ്റേൺ, ഒപെക് ഉത്പാദകരുടെ വിപണി വിഹിതം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് വ്യവസായ സ്രോതസ്സുകളിൽ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ കാണിക്കുന്നത്.

ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ രീതിയിലുള്ള കിഴിവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. അവസരം മുതലെടുത്ത ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തു. ഇതോടെ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ നാമമാത്ര പങ്കാളി മാത്രമായിരുന്ന റഷ്യ ഏറ്റവും വലിയ കളിക്കാരായി മാറി.

crude-imports

ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയാണ്. യുദ്ധത്തിന് ധനസഹായം നൽകുന്നതിനായി റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ ഫലത്തില്‍ ഇന്ത്യക്ക് ഗുണകരമായി മാറുകയായിരുന്നു.

മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള 4.7 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡ് ഇറക്കുമതിയുടെ 35% റഷ്യൻ എണ്ണയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് ഇത് 22% ആയിരുന്നു2023/2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 1.64 ദശലക്ഷം ബിപിഡി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. അതായത് മുൻവർഷത്തേക്കാൾ 57% ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് സ്‌റ്റേറ്റ്‌സിലെ (സിഐഎസ്) അംഗങ്ങളായ റഷ്യ, കസാക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വിഹിതം ഇന്ത്യയുടെ ഇറക്കുമതിയിൽ ഒരു വർഷം മുമ്പ് 26% ആയിരുന്നത് 2023/24 ൽ 39% ആയി ഉയരുകയും ചെയ്തിട്ടുണ്ട്. നേരെ മറുവശത്ത് ഇന്ത്യൻ ഇറക്കുമതിയിൽ മിഡിൽ ഈസ്റ്റേൺ ഓയിലിൻ്റെ വിഹിതം 55% ൽ നിന്ന് 46% എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

2023/24 വർഷങ്ങളിൽ റഷ്യക്ക് ശേഷം രണ്ടാമത്തെ വലിയ വിതരണക്കാരായി ഇറാഖ് തുടർന്നു. 2023/2024 ൽ ഇന്ത്യ ആദ്യമായി ഒപെക്, ഒപെക് ഇതര രാജ്യങ്ങളിൽ നിന്ന് തുല്യ അളവിൽ എണ്ണ ഇറക്കുമതി ചെയ്തായും ഡാറ്റ കാണിക്കുന്നു. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.
സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിലയെ തുടർന്നാണ് സൗദി എണ്ണയുടെ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയും കുത്തനെ കുറഞ്ഞിട്ടുണ്ട്.

അതേസമയം, അടുത്ത കാലത്തായി റഷ്യയില്‍ നിന്നും വരുന്ന എണ്ണയുടെ കിഴിവ് വലിയ തോതില്‍ കുറഞ്ഞു. ഇതോടെയാണ് എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുമുണ്ട്. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിക്കുക എന്നതായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു പ്രധാന പദ്ധതി.

ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും ഇറക്കുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+