ലോകത്തെ ഞെട്ടിക്കാനുറച്ച് സൗദി... നിയോം അതിവേഗം ഒരുങ്ങുന്നു; അമ്പരപ്പിക്കുന്ന സവിശേഷതകള്‍
മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ സൗദി നിര്‍മാണ മികവിന്റെ മറ്റൊരു ഉദാഹരണമാകും നിയോം സിറ്റി

റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന നിയോം സിറ്റി നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇതിനോടകം നിയോ സിറ്റിയുടെ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 20 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കുന്ന ഹൈടെക് നഗരമാാണ് നിയോം സിറ്റി. ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതി ഒരുങ്ങുന്നത്.
നിയോം സിറ്റിയുടെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണിച്ച് കൊണ്ടുള്ള ഒരു വീഡിയോ അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഭാവി നഗരം എന്നാണ് നിയോമിനെ അധികൃതര്‍ വിശേഷിപ്പിക്കുന്നത്. 26,500 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതായിരിക്കും ഹൈടെക് സിറ്റി. നിയോം നഗരത്തിന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

2 ദശലക്ഷം പേര്‍ക്ക് താമസിക്കാം
ഫ്ളോട്ടിംഗ് പോര്‍ട്ട്, സര്‍വാത് പര്‍വത നിരകളിലെ സ്കീ റിസോര്‍ട്ട്, മിറര്‍ഡ് സിറ്റി എന്നിങ്ങനെ 10 വ്യത്യസ്ത മേഖലകളില്‍ ആയിട്ടാണ് നിയോം സിറ്റി ഉണ്ടാകുക. 2026 ആകുമ്പോഴേക്കും നിയോമില്‍ ഏകദേശം 450,000 പേര്‍ക്ക് താമസിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 2 ദശലക്ഷം വരെ ആളുകള്‍ക്ക് താമസിക്കാനാകുന്ന വന്‍ നഗരമായി മാറും. ദി ലൈന്‍ എന്ന ഗതാഗത പദ്ധതിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്പ്പടെയുണ്ടായിരിക്കും.

5 കിലോമീറ്ററില്‍ എന്തും ലഭിക്കും
നഗരത്തിലെ നിവാസികള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാക്കും. സൂര്യന്, കാറ്റ്, ഹൈഡ്രജന്‍ എന്നിവയില്‍ നിന്നുള്ള ഊര്‍ജ സ്രോതസുകളായിരിക്കും നഗരത്തിന്റെ മുഖമുദ്ര. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്ന ലക്ഷ്യത്തിനാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നത്.

വിമാനസര്‍വീസും വാഗ്ദാനം ചെയ്യുന്നു
കൂടാതെ വിമാന സര്‍വീസും നിയോം സിറ്റിയുടെ ആകര്‍ഷണമായിരിക്കും. ലണ്ടനിലേക്കും ദുബായിലേക്കും നേരിട്ടുള്ള വിമാനങ്ങള്‍ ആണ് നിയോമില്‍ നിന്നുണ്ടാകുക. 100 മീറ്റര്‍ ഉയരവും 200 മീറ്റര്‍ വീതിയും 170 കിലോമീറ്റര്‍ നീളവുമുള്ള പാത നിയോമില്‍ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഭക്ഷ്യ സ്വയംപര്യാപ്ത നഗരം എന്നതും നിയോമിന്റെ ലക്ഷ്യമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്നം
2017 ലാണ് നിയോം എന്ന ആശയം ആദ്യമായി പൊതുസമക്ഷത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ചില വാസ്തുശില്പികളും സാമ്പത്തിക വിദഗ്ധരും ഇതിന്റെ സാധ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പദ്ധതി നടപ്പിലാക്കാന്‍ തന്നെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications