ഹജ്ജിന് എത്തിയവര്‍ പരിശോധനയില്‍ കുടുങ്ങി; സൗദി അറേബ്യ മടക്കി അയച്ചു... കാരണം ഇതാണ്
റിയാദ്: ഈ മാസം അവസാനത്തിലാണ് മക്കയില്‍ പരിശുദ്ധ ഹജ്ജ് കര്‍മം. സൗദി അറേബ്യ ഹാജിമാരെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 20 ലക്ഷത്തോളം പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹജ്ജിന് നിരവധി ഇന്ത്യക്കാരും എത്തിക്കൊണ്ടിരിക്കുന്നു. അതിനിടെയാണ് അപൂര്‍വമായ സംഭവം. ഹജ്ജിന് ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ടു പേരെ സൗദി അറേബ്യ മടക്കി അയച്ചു.
തെലങ്കാനയില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടവര്‍ക്കാണ് ദൗര്‍ഭാഗ്യകരമായ നടപടി നേരിടേണ്ടി വന്നത്. ഒരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയുമാണ് സൗദി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മടക്കിയത്. രണ്ടു പേരും തെലങ്കാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് എത്തിയതായിരുന്നു. എന്താണ് ഇവരെ മടക്കി അയക്കാന്‍ കാരണം? വിശദീകരിക്കാം.

മുഹമ്മദ് അബ്ദുല്‍ ഖാദിര്‍, ഭാര്യ ഫരീദ ബീഗം എന്നിവരെയാണ് സൗദി മടക്കി അയച്ചത്. ഇരവരും ഹജ്ജ് സംഘത്തോടൊപ്പം ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു. തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍ ജില്ലക്കാരാണ് ദമ്പതികള്‍. വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് തെലങ്കാനയില്‍ നിന്നുള്ള സംഘം ജിദ്ദയിലെത്തിയത്. ഫരീദയുമായി ബന്ധപ്പെട്ട പഴയ സംഭവമാണ് മടക്കി അയക്കാന്‍ കാരണം.
ഫരീദയുടെ പാസ്പോര്‍ട്ട് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് ബോധ്യമായത്. കരിമ്പട്ടിയിലുള്ള വ്യക്തിയെ സൗദിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാനാകില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭര്‍ത്താവിനെയും ഫരീദയെയും മടക്കി അയക്കാന്‍ തീരുമാനിച്ചത്. രണ്ടുപേരുടെയും നമ്പര്‍ ഒരു കവറിലായിരുന്നു.
വിസ്താരയുടെ വിമാനത്തില്‍ തന്നെ മടക്കി അയക്കാന്‍ സൗദി അധികൃതര്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് മുംബൈ വഴിയാണ് ഇരുവരും ഹൈദരാബാദിലെത്തിയത്. തെലങ്കാന ഹജ്ജ് കമ്മിറ്റിയെ ഇക്കാര്യം വിസ്താര അധികൃതര്‍ അറിയിച്ചു. ഫരീദ ബീഗം നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്തുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ ഫരീദയെ നാടുകടത്തിയതാണ്. തുടര്‍ന്നാണ് പാസ്പോര്‍ട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്, കോണ്‍സുലേറ്റ് എന്നിവയുമായി തെലങ്കാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ സംസാരിച്ചു. അപ്പോഴാണ് പഴയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടപടിക്ക് കാരണം എന്നറിഞ്ഞത്. ഹജ്ജിന് സൗദിയിലെത്തിയവരെ മടക്കി അയക്കുക അപൂര്‍വമാണ്. തെലങ്കാനയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ആദ്യ അനുഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂണ്‍ അവസാന വാരമാണ് ഹജ്ജ് കമര്മങ്ങള് നടക്കുക. മക്കയില്‍ നാല് ദിവസത്തോളം നീളുന്ന വിവിധ ചടങ്ങുകളാണ് ഹജ്ജിന്റെ ഭാഗമായുള്ളത്. ഇസ്ലാം മത വിശ്വാസത്തിന്റെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന ഹജ്ജ്. ആരോഗ്യവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്.
-
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications