Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ ശത്രുക്കള്‍ വിയർക്കും: അമേരിക്കയില്‍ നിന്നും വരുന്നത് കിടിലന്‍ മിസൈലുകള്‍; തീരുമാനമായി

വാഷിംഗ്ടൺ: സൗദി അറേബ്യയുമായുള്ള സുപ്രധാന ആയുധ ഇടപാടിന് അന്തിമ അനുമതി നല്‍കി അമേരിക്ക. സൗദി അറേബ്യയ്ക്ക് 3.5 ബില്യൺ ഡോളറിന്റെ AIM-120C-8 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ-ടു-എയർ മിസൈലുകള്‍ വില്‍ക്കുന്നതിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെയ് മാസത്തിലെ സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാന തീരുമാനം വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗൾഫ് മേഖലയിലെ യുഎസിന്റെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും വിലയിരുത്തപ്പെടുന്നു. 1,000 AIM-120C-8 മിസൈലുകളും 50 AMRAAM ഗൈഡൻസ് സെക്ഷനുകളുമായിരിക്കും അമേരിക്ക സൗദി അറേബ്യക്ക് കൈമാറുക. ഈ മിസൈലുകൾ, സൗദി വ്യോമസേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, യെമനിലെ ഹൂത്തികളില്‍ നിന്നുള്‍പ്പെടേയുള്ള പ്രാദേശിക ഭീഷണികൾക്കെതിരെ കൂടുതൽ കരുത്തുറ്റ സംരക്ഷണം ഉറപ്പാക്കുന്നതിനും സാധിക്കും.

സൗദി അറേബ്യയ്ക്ക് C-130 ഗതാഗത വിമാനങ്ങൾ, മിസൈലുകൾ, റഡാറുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ആയുധ സംവിധാനങ്ങൾ ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷനിൽ നിന്ന് വാങ്ങാനുള്ള അവസരവും ഈ ഇടപാടിന്റെ ഭാഗമായി ലഭ്യമാകും.

മെയ് 13 മുതൽ 16 വരെ നടക്കുന്ന ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനം യുഎസ്-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഗൾഫ് രാഷ്ട്രങ്ങളുമായുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2017-ലെ തന്റെ ആദ്യ വിദേശ സന്ദർശനവും സൗദി അറേബ്യയിലേക്കായിരുന്നു, അന്ന് 110 ബില്യൺ ഡോളറിന്റെ ആയുധ കരാറാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നിരുന്നാലും, 2018-ൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന്, ഈ കരാറിന്റെ 14.5 ബില്യൺ ഡോളർ മാത്രമാണ് നടപ്പിലാക്കിയത്. അമേരിക്കന്‍ കോൺഗ്രസിന്റെ എതിർപ്പുകളായിരുന്നു പ്രധാന കാരണം.

നിലവിലെ 3.5 ബില്യൺ ഡോളറിന്റെ വിൽപ്പന, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് സൗദി അറേബ്യയുമായുള്ള പ്രതിരോധ, സാമ്പത്തിക ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ്. ഈ സന്ദർശനത്തിൽ 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഒരു വൻ ആയുധ പാക്കേജ് പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

trump-saudi

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത്, സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ ബന്ധം സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു പ്രതിരോധ കരാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ചൈനയിൽ നിന്നുള്ള ആയുധ വാങ്ങലുകൾ നിർത്തുക, ചൈനീസ് നിക്ഷേപങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകൾ കാരണം അന്തിമ കരാറില്‍ ഒപ്പിടാന്‍ സൗദി അറേബ്യ തയ്യാറായില്ല.

ഇറാന്റെ പ്രാദേശിക സ്വാധീനവും യെമനിലെ ഹൂതി ആക്രമണങ്ങളും സൗദി അറേബ്യയ്ക്ക് വലിയ ഭീഷണിയായി തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ, AIM-120C-8 മിസൈലുകൾ ഉൾപ്പെടുന്ന യുഎസിന്റെ ആയുധ വിൽപ്പന, സൗദി പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരും. അതേസമയം, ട്രംപിന്റെ ഭരണകൂടം, ഇറാനുമായുള്ള ആണവ കരാർ ചർച്ചകളിലും സൗദിയുടെ പിന്തുണ തേടുന്നുണ്ട്.

ഏകദേശം 22000 ആണ് മിസൈലിന്റെ വില. യെമനിലെ ഹൂത്തി വിമതർ ഉപയോഗിക്കുന്നതുപോലുള്ള കുറഞ്ഞ വിലയുള്ള ചെറിയ സായുധ ഡ്രോണുകളെ തകർക്കാനുള്ള ചെലവ് കുറഞ്ഞ ഉപാധിയായും സൗദി അറേബ്യക്ക് ഉപയോഗിക്കാന്‍ സാധിക്കും.

അതേസമയം, സന്ദർശന വേളയില്‍ ഡൊണാൾഡ് ട്രംപ് സൗദിയുമായുള്ള 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ കരാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. സി-130 വിമാനങ്ങൾ, മിസൈലുകൾ, റഡാർ സംവിധാനങ്ങൾ, 20 ബില്യൺ ഡോളർ വിലമതിക്കുന്ന ജനറൽ അറ്റോമിക്സിന്റെ MQ-9B സീഗാർഡിയൻ ഡ്രോണുകൾ എന്നിവ കരാറിന്റെ ഭാഗമായി അമേരിക്ക സൗദി അറേബ്യക്ക് കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+