Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ നേട്ടമുണ്ടാക്കിയില്ല; മെച്ചം കിട്ടിയത് മറ്റൊരു രാജ്യത്തിന്, ഇളകാതെ റഷ്യ

ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുകയാണ്. ആവശ്യം കൂടി വരുന്നതാണ് കാരണം. അടുത്തിടെ അമേരിക്ക ഉയര്‍ത്തിയ വ്യാപാര ഉപരോധ വെല്ലുവിളി പരിഹരിക്കാന്‍ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കും അല്ലെങ്കില്‍ നിര്‍ത്തിവയ്ക്കും എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങലില്‍ ഓരോ മാസവും നേരിയ വ്യതിയാനം സംഭവിക്കുണ്ട്. എന്നാല്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കല്‍ ഇല്ല. എല്ലാ രാജ്യങ്ങളുമായും അനുനയ നീക്കമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നടത്തുന്നത്. വില കുറഞ്ഞ് ക്രൂഡ് ഓയില്‍ കിട്ടുന്ന രാജ്യത്ത് നിന്ന് ഇറക്കുകയാണ് ഇന്ത്യയുടെ രീതി. ഇതില്‍ നേട്ടം കൊയ്തത് അമേരിക്കയാണ്.

india crude oil purchase from saudi uae us-

ഇക്കഴിഞ്ഞ നവംബര്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ ഇരട്ടിയാക്കിയിട്ടുണ്ട്. വ്യാപാര കരാറില്‍ ഇളവ് കിട്ടാന്‍ വേണ്ടിയാണ് ഇന്ത്യ ഈ നീക്കം നടത്തുന്നത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്തത് 178.1 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ആണ്.

ഇതില്‍ 60 ദശലക്ഷം റഷ്യയില്‍ നിന്ന് വാങ്ങി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പതിവില്‍ നിന്ന് വ്യത്യസ്തമായ ഇടപാട് നടന്നിട്ടില്ല. എന്നാല്‍ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. നവംബര്‍ വരെയുള്ള കാലയളവില്‍ 13 ദശലക്ഷം ടണ്‍ ആണ് വാങ്ങിയത്.

അമേരിക്ക മുന്നേറി- കണക്കു നോക്കൂ

2024ലെ ഇതേ കാലയളവില്‍ ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ 165 ദശലക്ഷം ബാരല്‍ ആയിരുന്നു. 62.4 ദശലക്ഷം ടണ്‍ റഷ്യയില്‍ നിന്നാണ് ഇറക്കിയത്. അമേരിക്കയില്‍ നിന്ന് വെറും 7.1 ദശക്ഷം ടണ്‍ ആയിരുന്നു. ഇതാണ് ഈ വര്‍ഷം 13 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നത്. ഏകദേശം ഇരട്ടിയായി വര്‍ധിച്ചു എന്ന് സാരം. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ നേട്ടം കൊയ്യുന്നത് അമേരിക്കയാണ് എന്ന് ചുരുക്കം.

ഇന്ത്യ വാങ്ങുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ 33 ശതമാനം റഷ്യയില്‍ നിന്നാണ്. ഇത് കഴിഞ്ഞ വര്‍ഷം 37 ശതമാനം ആയിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 4 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ന്നു. റഷ്യയുടെ എണ്ണ കമ്പികള്‍ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിട്ടുണ്ട്. ഇതാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിന് വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നത്. നേട്ടം കിട്ടിയത് അമേരിക്കക്ക് തന്നെയാണ് എന്ന് കണക്കുകളില്‍ വ്യക്തം.

വെനസ്വേലയില്‍ അമേരിക്ക അധിനിവേശം നടത്തി പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതും ക്രൂഡ് ഓയില്‍ ലക്ഷ്യമിട്ടാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലുള്ള രാജ്യമാണ് വെനസ്വേല. അമേരിക്കന്‍ ഉപരോധം കാരണം വിപുലമായ ഖനനവും കയറ്റുമതിയും സാധ്യമായിരുന്നില്ല. എന്നാല്‍ വെനസ്വേലയിലെ ഭരണകര്‍ത്താക്കളോട് ക്രൂഡ് ഓയില്‍ മേഖലയുടെ നിയന്ത്രണം കൈമാറണം എന്ന് അമേരിക്ക ആവശ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+