സുഡാനില്‍ അട്ടിമറിക്കെതിരെ പ്രതിഷേധം; മരണം 14 ആയി, പ്രതികരണവുമായി സൈന്യം
ഖാര്‍ത്തൂം: സൈനിക അട്ടിമറിക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ സുഡാന് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക്. പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജനങ്ങളെ അടിമര്ത്തുകയാണ് സൈന്യം. വരാനിരിക്കുന്ന പുതിയ സര്‍ക്കാരില്‍ താന്‍ പങ്കാളിയാവില്ലെന്ന് സുഡാന് സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ അറിയിച്ചു. പ്രതിഷേധക്കാരുടെ മരണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 25ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 14 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുഡാന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
ഖാര്‍ത്തൂമിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് നിരവധി അധ്യാപകര്‍ സൈന്യത്തിനെതിരെ അണിനിരന്നു. രാജ്യത്തിന്റെ പല നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സൈന്യമല്ല എന്നാണ് സേനാ മേധാവിയുടെ വാദം. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് സേനാ മേധാവി പറയുന്നത്. എന്നാല്‍ ഈ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നു.

ഇത് സുഡാനി ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഞങ്ങള്‍ ചെയ്ത പ്രതിജ്ഞയാണ്. ജനാധിപത്യ പരിവര്‍ത്തനം പൂര്‍ത്തിയാക്കാനും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനും പ്രതിജ്ഞാബദ്ധരാണ്. ഭരണം നടത്താന്‍ ശേഷിയുള്ള സര്‍ക്കാരിന് അധികാരം കൈമാറും. അതിനെ തടസ്സപ്പെടുത്തുന്ന ഏതൊരു ഇടപെടലും തടയും. പ്രതിഷേധക്കാരുടെ മരണത്തിന് സൈന്യത്തിന് ഉത്തരവാദിത്തമില്ല. സുഡാനീസ് സൈന്യം പൗരന്മാരെ കൊല്ലുന്നില്ല, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ പറഞ്ഞു.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍
രാജ്യ വ്യാപകമായി പ്രതിഷേധ റാലികള്‍ തുടരുന്നതിനിടെയാണ് സേനാ മേധാവിയുടെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണെന്ന് സമരക്കാര്‍ കരുതുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി സമവായത്തിലെത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് ഉള്‍പ്പെടെയുള്ള വ്യക്തികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബുര്‍ഹാന്‍ പറഞ്ഞു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈനിക അട്ടിമറിക്ക് കൂട്ടുനില്‍ക്കില്ല, അട്ടിമറിയെ ജനങ്ങള്‍ തള്ളുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രതിഷേധക്കാര്‍ തെരുവില്‍ തുടരുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും രഹസ്യ നീക്കമാണ് സുഡാനിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications