കറുപ്പ് കൃഷി നിരോധിച്ച് താലിബാന്; ഉപയോഗവും വില്‍പ്പനയും തടഞ്ഞു, ലംഘിച്ചാല്‍ കടുത്ത ശിക്ഷ
കാബൂള്‍: അഫ്ഗാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്. മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാന് നേതാവ് ഹൈബത്തുല്ല അഖുന്തസാദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. എത്രയും വേഗം കറുപ്പ് കൃഷി പൂര്‍ണമായും നശിപ്പിക്കണം. ശരീഅ നിയമം പ്രകാരമായിരിക്കും ശിക്ഷ വിധിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഉല്‍പ്പാദനം, ഉപയോഗം, മറ്റൊരിടത്തേക്ക് എത്തിക്കല്‍ തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന് അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചടക്കിയത്. മയക്കുമരുന്ന് ഉല്‍പ്പാദനം നിര്‍ത്തണമെന്ന് അന്നുമുതലേ അന്താരാഷ്ട്ര സമൂഹം താലിബാനോട് ആവശ്യപ്പെട്ടിരുന്നു. 1996ലാണ് താലിബാന് അഫ്ഗാന്റെ ഭരണം ആദ്യമായി പിടിച്ചത്. 2000ത്തില്‍ കറുപ്പ് ഉല്‍പ്പാദനം നിരോധിച്ച് താലിബാന് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷമാണ് അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ ഉസാമ ബിന്‍ ലാദിനാണെന്ന് അമേരിക്ക ആരോപിക്കുകയും അഫ്ഗാനിലേക്ക് നാറ്റോ സേന അധിനിവേശം നടത്തുകയും ചെയ്തു.

അതോടെ 2001ല്‍ താലിബാന്റെ ഭരണം അവസാനിച്ചു. 20 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് താലിബാന് വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം കഴിഞ്ഞ ആഗസ്റ്റ് 31ന് അഫ്ഗാനില്‍ നിന്ന് വിട്ടുപോകുകയും ചെയ്തു. ഏഴ് മാസം തികയാനിരിക്കെയാണ് താലിബാന് മയക്കുമരുന്ന് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ലോകത്ത് കറുപ്പ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അഫ്ഗാനാണ്. 2017ല്‍ ഇവിടെ 140 കോടി ഡോളറിന്റെ ഉല്‍പ്പാദനം നടന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. രാജ്യം പിന്നീട് കൂടുതല്‍ അസ്ഥിരമായതോടെ കറുപ്പ് ഉല്‍പ്പാദനം വര്‍ധിക്കുകയാണ് ചെയ്തത്.
അഫ്ഗാനിലെ ചില മേഖലയില്‍ വലിയ തോതില്‍ കറുപ്പ് കൃഷി നിയമവിരുദ്ധമായി നടക്കുന്നുണ്ട്. ഉയര്‍ന്ന വരുമാനം ലഭിക്കുന്നതിനാലാണ് കറുപ്പ് കൃഷിയിലേക്ക് കൂടതല്‍ പേര് ആകൃഷ്ടരാകുന്നത്. ഇവ വാങ്ങുന്നതിന് അന്താരാഷ്ട്ര വിപണിയില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. കറുപ്പ് ഉല്‍പ്പാദനം തുടരണം എന്ന് അഫ്ഗാനിലെ ചില സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ക്കെല്ലാം തിരിച്ചടിയാണ് താലിബാന് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. താലിബാന് കറുപ്പ് ഉല്‍പ്പാദനം നിരോധിക്കുമെന്ന് അഫ്ഗാനില്‍ അടുത്തിടെ പ്രചാരണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വില കൂടുകയും ചെയ്തു. ഗോതമ്പ് കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ കൂടി കറുപ്പ് ഉല്‍പ്പാദനത്തിലേക്ക് കടന്നിരുന്നു. വലിയ ലാഭം ലഭിക്കുന്നതിനാലാണ് കറുപ്പ് കൃഷിയിലേക്ക് കൂടുതല്‍ പേര് ആകൃഷ്ടരാകുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications