മരുഭൂമിയില്‍ വന്ന് ചാവേണ്ട വല്ല കാര്യവുമുണ്ടോ അമേരിക്കക്കാര്‍ക്ക്?- ട്രംപിനോട് ചങ്കില് കുത്തുന്ന ചോദ്യവുമായി താലിബാന്റെ കത്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബുദ്ധി ഉപദേശിച്ചുകൊണ്ട് കത്തെഴുതിയിരിക്കുകയാണ് താലിബാന്റെ ഉന്നതാധികാര സമിതിയായ ശൂറാ കൗണ്‍സില്‍. ലോകത്ത് എന്തിനെക്കുറിച്ചും വായില്‍തോന്നുന്നത് പറഞ്ഞ് ശീലമുള്ള ട്രംപ്, അഫ്ഗാനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിക്കാന്‍ താലിബാന് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കത്ത് ട്വിറ്ററിലൂടെ
യു.എസ് പ്രസിഡന്റിന് ഏറെ താല്പര്യമുള്ള ട്വിറ്ററില്‍ തന്നെയാണ് താലിബാന് തങ്ങളുടെ സന്ദേശം ടാഗ് ചെയ്തിരിക്കുന്നത്. യുദ്ധക്കൊതിയന്മാരായ കോണ്ഗ്രസ്കാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അഫ്ഗാന് പ്രശ്നം ഏറ്റവും നന്നായി മനസ്സിലാവുന്ന തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നതാവും പ്രസിഡന്റിന് നല്ലതെന്ന് കത്തില്‍ പറയുന്നു.

പൂര്‍വഗാമികളുടെ തെറ്റുകള്‍ തിരുത്തണം
മുന്ഗാമികള്ക്ക് പറ്റിയ തെറ്റുകള്‍ താങ്കള്‍ തിരിച്ചറിഞ്ഞുവെന്നത് തന്നെ വലിയ കാര്യമാണെന്ന് കത്തില്‍ പറയുന്നു. ആ തെറ്റുകള്‍ തിരുത്തുന്നതാവും എല്ലാവര്ക്കും ഗുണം ചെയ്യുക. അഫ്ഗാന് വിഷയത്തില്‍ താങ്കള്‍ കൈക്കൊള്ളുമെന്ന് പറയുന്ന പുതിയ തന്ത്രം അനുഭാവപൂര്‍വം പരിഗണിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും കത്തിലുണ്ട്.

അമേരിക്കന്‍ യുവാക്കളുടെ ജീവന് വിലയില്ലേ?
അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ അഫ്ഗാന് ഭരണാധികാരികള്‍ക്കായി കളയാന്‍ മാത്രം വിലകുറഞ്ഞതാണോ അമേരിക്കന്‍ ജീവനുകള്‍? - ചങ്കില്‍ക്കുത്തുന്ന ഈ ചോദ്യവും തുറന്ന കത്തിലൂടെ താലിബാന് ചോദിക്കുന്നുണ്ട്. അമേരിക്കക്കാരുടെ മനസ്സ് നന്നായി വായിച്ചവരാണ് താലിബാന് എന്നതിന് തെളിവാണിത്.

സമ്പൂര്‍ണ പിന്മാറ്റം ഏറ്റവും നല്ല പോംവഴി
കത്തിലൂടെ താലിബാന് നല്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമിതാണ്- 16 കൊല്ലമായി തുടരുന്ന ഈ പരിപാടി എത്രയും വേഗം മതിയാക്കി അഫ്ഗാനില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കണം. അമേരിക്കക്ക് ഈ കുരുക്കില്‍ നിന്ന് തലയൂരാന്‍ വേറെ മാര്‍ഗമില്ല. അത്കൊണ്ട് രണ്ടുണ്ട് നേട്ടം. ഒന്ന് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ തടി രക്ഷപ്പെടുത്താം. മറ്റൊന്ന് മുന്‍ ഭരണാധികാരികളുടെ തെറ്റായ ചെയ്തികള്‍ മൂലമുണ്ടായ യുദ്ധത്തിന് അറുതിവരുത്തുകയും ചെയ്യാം.

ഇവിടെ ഓരോ കുഞ്ഞും ജനിക്കുന്നത് പ്രതികാരദാഹത്തോടെ
സ്വകാര്യ സൈനിക കരാറുകാര്‍ക്ക് യുദ്ധം ഏല്‍പ്പിക്കാനുള്ള വൈറ്റ് ഹൗസിലെ ഉപദേശകരുടെ വാക്ക് കേട്ട് അതിനു മുതിര്‍ന്നാല്‍ വിരല്കടിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കാനും അവര്‍ മറന്നിട്ടില്ല. കാരണം ഇവിടെ ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് തീരാത്ത പ്രതികാര ദാഹത്തോടെയാണ്. അഫ്ഗാനില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ കെട്ടുകെട്ടിക്കുന്നതിലൂടെ വലിയ ഉപകാരമല്ലേ താലിബാന് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനായി ചെയ്തതെന്നും കത്തില്‍ ചോദിക്കുന്നു.
ഏതായാലും ട്രംപിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് കാത്തിരുന്നു കാണാം.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications