ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'... സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...
Recommended Video

ടോക്യോ: കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായം ചെയ്യാന്‍ സന്നദ്ധരായവര്‍ ആണ് ജപ്പാന്. രണ്ട് അണ്വായുധ ആക്രമണങ്ങളും ഒരുപാട് സുനാമികളും ഭൂചലനങ്ങളും മറികടന്നവരാണ് ജപ്പാന്‍കാര്‍.
എന്നാല്‍ ഇപ്പോള്‍ ജപ്പാന് പോലും അടിപതറി. അത് സുനാമിയിലോ ഭൂചലനത്തിലോ ആയിരുന്നില്ല. കൊടുങ്കാറ്റില്‍ ആയിരുന്നു എന്ന് മാത്രം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ജപ്പാന് നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തം ആണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
ജെബി എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ് ജപ്പാനെ ആകെ തകിടം മറിച്ചിരിക്കുകയാണ്. ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ കനത്ത കാശനഷ്ടം ആണ് സൃഷ്ടിച്ചിട്ടുള്ളത്. ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി ഇനി ഭയക്കുന്നത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒക്കെ ആണ്.

ജെബി ചുഴലിക്കൊടുങ്കാറ്റ്
ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റടിച്ചത്. അത്രയേറെ നാശനഷ്ടങ്ങളും ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. ഇപ്പോഴും ആളുകളോട് ജാഗരൂഗരായി ഇരിക്കാന്‍ ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ക്യോട്ടോ, ഒസാകാ നഗരങ്ങള്‍
ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്. ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ഇനി ഭയം പ്രളയം, മണ്ണിടിച്ചില്‍
കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ട്. കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ഇക്കാര്യത്തില്‍ കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മരണം 9 മാത്രം
പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഒമ്പത് മരണങ്ങള് ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ശക്തമായ സംവിധാനം
ദുരന്തങ്ങള്‍ നേരിടുന്നതിന് ശക്തമായ സംവിധാനങ്ങള്‍ ഉള്ള രാജ്യമാണ് ജപ്പാന്. ഭൂചലനവും സുനാമിയും എല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. എന്നാല്‍ ജെബി ചുഴലിക്കൊടുങ്കാറ്റ് പോലൊന്ന് കഴിഞ്# 25 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടഞ്ഞു കിടക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications