Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ വെള്ളപ്പൊക്കത്തില്‍ 800ല്‍ അധികം പേരെ രക്ഷപ്പെടുത്തി, 3,800 താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍

അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

മൊത്തത്തില്‍, 3,897 പേരെ ഷാര്‍ജയിലും ഫുജൈറയിലും താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാകുമ്പോള്‍ മാത്രം അവര്‍ക്ക് വീടുകളിലേക്ക് തിരികെ വരാം.

news

ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. യുഎഇ സൈന്യം രംഗത്തിറങ്ങിയാണ് രക്ഷാപ്രഹവര്‍ത്തനം. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും നിറഞ്ഞുകവിഞ്ഞു.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു.

മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...

ഫുജൈറ അധികൃതരുമായി ചേർന്ന രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയിൽ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകൾ തകർന്നതായും വാഹനങ്ങൾ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+