ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയില്‍ നിന്നല്ല; 56 വര്‍ഷമായി പലസ്തീന്‍ ജനത ശ്വാസംമുട്ടുന്നു: ഗുട്ടെറസ്
ന്യൂയോർക്ക്: ഹമാസ്-ഇസ്രായേല്‍ സംഘർഷത്തില്‍ ശക്തമായ പ്രതികരണവുമായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി പലസ്തീനിയൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന ഇസ്രയേൽ നടപടിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിക്കുകയെന്നാൽ പാർപ്പിടമോ ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇന്ധനമോ ഇല്ലാത്ത തെക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ ഒരു ദശലക്ഷത്തിലധികം ആളുകളെ നിർബന്ധിക്കുകയല്ലെന്നും അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
യു എന്‍ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലായിരുന്നു സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഗാസയിൽ നടക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളിൽ തനിക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് ഗുട്ടെറസ് കുറിച്ചു. "ഞാൻ വ്യക്തമായി പറയട്ടെ, ഒരു സായുധ സംഘട്ടനത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് മുകളിലല്ല," അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളാവുകയാണ്. ഗാസയിലെ യുദ്ധം കൊടുങ്കാറ്റായി തുടരുകയും മേഖലയിലുടനീളം വ്യാപിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇതുപോലുള്ള ഒരു നിർണായക നിമിഷത്തിൽ, തത്ത്വങ്ങളിൽ വ്യക്തമായിരിക്കേണ്ടത് പ്രധാനമാണ്, സാധാരണക്കാരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിൽ നിന്നുവേണം ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.
''ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കരുതിക്കൂട്ടിയുള്ള നരഹത്യയും ആളുകളെ തട്ടിക്കൊണ്ടുപോക്കും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. എന്നാൽ അതിനു മറുപടിയായി ഒരു ദശലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞു പോകാൻ പറയുന്നതും ന്യായമല്ല. വീടോ ഭക്ഷണമോ വെള്ളമോ അവശ്യമരുന്നുകളോ പോലും കിട്ടാത്തയിടത്തേക്ക് പലായനം ചെയ്യണമെന്ന് പറയുന്നു. അതിനേയും അംഗീകരിക്കാന്‍ സാധിക്കില്ല" ഗുട്ടറസ് പറഞ്ഞു.
എല്ലാ ബന്ദികളേയും മാനുഷികമായി പരിഗണിക്കുകയും ഉടനടി നിബന്ധനകളില്ലാതെ വിട്ടയക്കുകയും വേണം. ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയില്‍ നിന്ന് സംഭവിച്ചതല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെ്. ഫലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നു. തങ്ങളുടെ ഭൂമി സ്ഥിരമായി ജനവാസകേന്ദ്രങ്ങളാൽ വിഴുങ്ങുന്നതും അക്രമത്താൽ വലയുന്നതും അവർ കണ്ടു. അവരുടെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചു. അവരുടെ ആളുകൾ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകൾ തകർത്തു. തങ്ങളുടെ ദുരവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണെന്നും യു എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ഫലസ്തീൻ ജനതയുടെ ആവലാതികൾക്ക് ഹമാസിന്റെ ഭീകരമായ ആക്രമണങ്ങളെകൊണ്ട് ന്യായീകരിക്കാനാവില്ല. ആ ഭയാനകമായ ആക്രമണങ്ങൾക്ക് ഫലസ്തീൻ ജനതയുടെ മേല്‍ കൂട്ടായ ശിക്ഷ നല്‍കുന്നതിനേയും ന്യായീകരിക്കാനാവില്ല.
'അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള എല്ലാ കക്ഷികളും അവരുടെ കടമകൾ ഉയർത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നമ്മള്‍ ആവശ്യപ്പെടണം. സിവിലിയന്മാരെ ഒഴിവാക്കാനുള്ള സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിരന്തരമായ ശ്രദ്ധ പുലർത്തുക. ആശുപത്രികളെ സംരക്ഷിക്കുകയും ഇന്ന് 600,000-ത്തിലധികം ആളുകൾക്ക് അഭയം നൽകുന്ന യുഎൻ സൗകര്യങ്ങളുടെ അലംഘനീയതയെ മാനിക്കുകയും വേണം.' ഗുട്ടറസ് പറഞ്ഞു.
യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉടൻ രാജിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ ആവശ്യപ്പെട്ടു. "കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യാനുള്ള പ്രചാരണത്തിന് വഴി കാണിക്കുന്ന യു എൻ സെക്രട്ടറി ജനറൽ യു എന്നിനെ നയിക്കാൻ യോഗ്യനല്ല," എർദാൻ പറഞ്ഞു.
"അദ്ദേഹം ഉടൻ രാജിവയ്ക്കാൻ ഞാൻ ആവശ്യപ്പെടുന്നു. ഇസ്രായേൽ പൗരന്മാർക്കും ജൂത ജനതയ്ക്കും എതിരെ ചെയ്ത ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർത്ഥമോ ഇല്ല. " യു എന്‍ ഇസ്രായേൽ അംബാസഡർ കൂട്ടിച്ചേർത്തു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications