Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ തന്ത്രം, ഡെമോക്രാറ്റിക് ഭീതി, യുഎസ് ജീവിതശൈലി ഇല്ലാതാക്കും!

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് പുതിയ തന്ത്രവുമായി എതിരാളി ജോ ബൈഡനെ നേരിടുന്നു. ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയെ കുറിച്ച് ഭയ പ്രചാരണമാണ് ട്രംപ് തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തെ ഇല്ലാതാക്കാനും, രാജ്യത്തിന്റെ മൂല്യങ്ങളെ ഇല്ലാതാക്കി, അമേരിക്കന്‍ ജീവിത രീതി തന്നെ ഇല്ലാതാക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം മിഷിഗണില്‍ നടത്തിയ പ്രചാരണത്തിലാണ് ട്രംപ് പുതിയ മാര്‍ഗത്തിലേക്ക് കടന്നത്. നിങ്ങള്‍ മനസ്സിലാക്കിയിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.

1

മിഷിഗണിലെ നഗരമായ മസ്‌കീഗണിലായിരുന്നു ട്രംപിന്റെ പ്രചാരണം. ഇനി അടുത്ത റാലി വിസ്‌കോന്‍സിനിലാണ്. അപ്പര്‍ മിഡ് വെസ്റ്റ് സംസ്ഥാനങ്ങളാണ് ഇവ. ട്രംപിനെ 2016ല്‍ ജയത്തിലേക്ക് നയിക്കുന്നതില്‍ ഈ രണ്ട് സംസ്ഥാനങ്ങളും വലിയ പങ്കുവഹിച്ചിരുന്നു. പശ്ചിമ സംസ്ഥാനങ്ങളെയാണ് മിഡ് വെസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവ ട്രംപിനെ ഇത്തവണ പിന്തുണയ്ക്കില്ലെന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്. ഇവിടെ കൂടുതല്‍ വോട്ടര്‍മാര്‍ ട്രംപിനെതിരായി മാറി കൊണ്ടിരിക്കുകയാണ്. ജനപ്രീതി ഇടിയുന്ന സാഹചര്യത്തിലാണ് ഭയം കൊണ്ട് കളിക്കാന്‍ ട്രംപ് തീരുമാനം. ഡെമോക്രാറ്റുകള്‍ അമേരിക്കന്‍ വിരുദ്ധരാണെന്ന് ട്രംപ് മുദ്രകുത്തുകയും ചെയ്തു.

മോഡറേറ്റ് വോട്ടര്‍മാര്‍ക്ക് റിപബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ട ധാര്‍മിക കടമ നിര്‍വഹിക്കാനുണ്ടെന്നും ട്രംപ് പറഞ്ഞു. ഇവര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പോളിംഗില്‍ മാത്രമല്ല, സംസ്ഥാന പോളിംഗുകളിലും ട്രംപും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ തിരിച്ചടി നേരിടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. മിഡ് വെസ്റ്റില്‍ ടിവി പരസ്യങ്ങളില്‍ നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി വിട്ടുനിന്നിരുന്നു. പകരം സണ്‍ ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവര്‍. ഫ്‌ളോറിഡ്, നോര്‍ത്ത് കരോലിന, അരിസോണ, ജോര്‍ജിയ, പെനിസില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് ഇത്തവണ വിജയത്തിനായി ശ്രമിക്കുന്നത്.

കോവിഡ് കേസുകള്‍ ട്രംപ് കൈകാര്യം ചെയ്ത വിധം വളരെ മോശമാണെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ട്. വിന്‍സ്‌കോന്‍സിനില്‍ കോവിഡ് കേസുകളുടെ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മരണനിരക്കിലും മുന്നിലാണ് അവര്‍. അതേസമയം നെഗറ്റീവ് ക്യാമ്പയിന്‍ കേന്ദ്രീകരിച്ചാണ് ട്രംപ് ഇത്തവണയും മുന്നോട്ട് പോകുന്നത്. നെവാഡയില്‍ കഴിഞ്ഞ ദിവസം റാലി നടന്നിരുന്നു. ഇന്ന് അരിസോണയിലാണ് ട്രംപിന്റെ റാലി. അടുത്തത് പെനിസില്‍വാനിയയിലാണ്. ജോര്‍ജിയയില്‍ ട്രംപും ബൈഡനും തമ്മില്‍ കടുത്ത പോരാട്ടത്തിലാണ്. 1992ന് ശേഷം ഒരു റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ജോര്‍ജിയയില്‍ തോറ്റിട്ടില്ല. ഇത്തവണ അത് മാറിയേക്കു.ം

Recommended Video

cmsvideo
    US presidential election: Donald Trump says he will have to leave the country if he loses

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+