പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം
പ്രണയത്തിന്‍റെ ചുവപ്പിനെ മാത്രമല്ല, രക്തത്തിന്‍റെ കട്ടച്ചുവപ്പിനെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ചരിത്രത്തില്‍ ഫെബ്രുവരി 14. 1929 ഫെബ്രുവരി 14 ന് അമേരിക്കയിലെ ഷിക്കാഗോയില്‍ രണ്ട് മാഫിയാ സംഘങ്ങല്‍ തമ്മിലുണ്ടായ സംഘര്‍ഷവും കൊലപാതകങ്ങളുമാണ് പ്രണയ ദിനത്തെ രക്തത്തില്‍ ചാലിച്ചത്.
വാലന്‍റൈന്‍സ് ഡെ കൂട്ടക്കൊല എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഷിക്കാഗോയില്‍ അല്‍ കപോണയുടെ നേതൃത്വത്തിലുള്ള സൗത്ത് സൈഡ് ഇറ്റാലിയല്‍ സംഘവും ബഗ്ഗ് മോറന്‍റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഐറിഷ് സംഘവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി
ചിത്രം കടപ്പാട്: വിക്കിപീഡിയ
നോർത്ത് സൈഡ് ഗ്യാങ്ങിലെ അഞ്ച് അംഗങ്ങളും, സ്വതന്ത്രപ്രവർത്തകരായ റീൻഹാഡ് എച്ച് ഷ്വിമ്മർ, ജോൺ മെയ് തുടങ്ങിയവരെ ഷിക്കാഗോയിലെ ലിങ്കൻ പാർക്കിലെ 2122 നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ ഗ്യാരേജിന്‍റെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് വേഷം ധരിച്ചായിരുന്നു അക്രമികളില്‍ രണ്ടുപോര്‍ വെടിയുതിര്‍ത്തത്.

പ്രതികാരം
കപ്പോണെ സംഘമായിരുന്നു കൊലപാതകങ്ങള്‍ക്ക് പിന്നില്‍. നോര്‍ത്ത് ഐറിഷ് സംഘത്തിലെ ഫ്രാങ്ക് ഗൂസൻബർഗും സഹോദരൻ പീറ്ററും ചേർന്ന് അല്‍ കപോണ സംഘത്തിലെ ജാക്ക് മക് ഗണ്ണിന്റെ വധിക്കാൻ നേരത്തെ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കപോണെ സംഘത്തിന്‍റെ പ്രതികാരമായിരുന്നു ഈ കൂട്ടക്കൊല.

ചതിയിലൂടെ
ബഗ്സ് മോറനെ നോർത്ത് ക്ലാർക്ക് സ്റ്റ്രീറ്റിലെ എസ് എം സി കാർട്ടേജ് വെയർ ഹൗസിൽ എത്തിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. നോർത്ത് സൈഡ് ഗ്യാങ്ങിലെ എല്ലാവരേയും വധിക്കാൻ അല്‍കപോണ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. മോറനും മറ്റു ചിലരും മാത്രമായിരുന്നു ലക്ഷ്യം. ഡിട്രോയിറ്റിലെ പർപ്പിൾ ഗ്യാങ്ങ് വിതരണം ചെയ്യുന്ന വിസ്കിയുടെ വന്‍ശേഷം മോഷ്ടിച്ചത് കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു മോറനെ ഗ്യാരേജില്‍ എത്തിച്ചത്.

മോറന്‍ എത്തിയില്ല
ഫെബ്രുവരി 14 ന് രാവിലെ 10 മണിയോടെ മോറന്‍ ഒഴികേയുള്ള സംഘത്തിലെ പ്രമുഖരെല്ലാം വെയര്‍ ഹൗസില്‍ എത്തിയിരുന്നു. ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ വൈകിയത് കൊണ്ട് മോറന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നില്ല. മോറനും ടെഡ് ന്യൂബെറി എന്നയാളും വെയർ ഹൗസിന്റെ അരികിലെത്തിയപ്പോൾ ഒരു പോലീസ് കാർ വരുന്നത് കണ്ടിരുന്നു. ഉടന്‍ തന്നെ തന്‍റെ സംഘത്തിന് അവിടെ നിന്ന് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വൈകിപ്പോയിരുന്നു.

നിലത്തു വീണതിനുശേഷവും
പോലീസ് വേഷത്തില്‍ ഗ്യാരേജിലെത്തിയ അല്‍ കപേണയുടെ സംഘാംഗങ്ങള്‍ മോറന്‍റെ സംഘത്തോട് ചുവരിനോട് ചേര്‍ന്ന് നില്‍ക്കാന്‍ പറയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തോംസൺ സബ്-മഷീൻ ഗൺ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. ഏഴു പേരും നിലത്തു വീണതിനുശേഷവും അവർ വെടിവയ്പ്പ് തുടർന്നു.

പതിനാല് വെടിയുണ്ടകൾ
പോലീസ് ആക്ഷനാണെന്ന് തെളിയിക്കുന്നതിന് വേണ്ടി തങ്ങളോടൊപ്പം വന്ന സിവില്‍ വസ്ത്രം ധരിച്ചവരെ തോക്കു ചൂണ്ടിക്കൊണ്ട് പോലീസ് വേഷധാരികൾ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഫ്രാങ്ക് ഗൂസെൻബർഗും മാത്രമായിരുന്നു വെടിയേറ്റവരില്‍ ജീവനോടെ ബാക്കിയുണ്ടായിരുന്നത്. പതിനാല് വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടും ഗൂസൻബർഗിനു ബോധമുണ്ടായിരുന്നു.

ആരും വെടി വച്ചില്ല
പക്ഷേ മൂന്നു മണിക്കൂറിനു ശേഷം സംഭവത്തിനെക്കുറിച്ച് ഒന്നും പറയാൻ കൂട്ടാക്കാതെ അയാൾ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗൂസന്‍ബര്‍ഗിനോട് ചോദിച്ചെങ്കിലും എന്നെ ആരും വെടി വച്ചില്ല എന്നായിരുന്നു മറുപടി. .
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications