ദുബായ്: 'രക്ഷപ്പെടാന്‍' മൂന്ന് നില കെട്ടിടത്തില്‍ നിന്ന് ചാടിയ ഏഷ്യക്കാരി മരിച്ചു
ദുബായ്: രക്ഷപ്പെടാന്‍ മൂന്ന് നില കെട്ടിടത്തിൻറെ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയ ഏഷ്യന്‍ യുവതി മരിച്ചു. ദുബായിലെ നയീഫിലാണ് സംഭവം. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ പൂട്ടിയിട്ടിരിയ്ക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം ഒളിപ്പിച്ച് വയ്ക്കുകയും അക്രമികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും അറസ്റ്റിലായി.
നാലംഗ സംഘമാണ് യുവതിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. ദിവസങ്ങളായി യുവതിയെ ഇവര്‍ പൂട്ടിയിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് രക്ഷപ്പെടാന്‍ സ്ത്രീ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. സ്ത്രീയുടെ മൃതദേഹം രഹസ്യമായി സൂക്ഷിയ്ക്കുകയായിരുന്നു അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍. യുവതി താഴേയ്ക്ക് ചാടിയതും നാലംഗ സംഘം ഒമാനിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇവരെ സഹായിച്ചത് സെക്യൂരിറ്റി ജീവനക്കാരനാണ് . ദിവസങ്ങള്‍ക്ക് ശേഷമാണ് മരണവിവരം സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചത്. ഇയാളുടെ മൊഴിയിലെ അവ്യക്തതയാണ് മരണത്തെപ്പറ്റി പൊലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. പൊലീസ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇവരെല്ലാം മതിയായ തൊഴില്‍ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തങ്ങുകയാണെന്നും സ്ത്രീയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിയ്ക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.