ചിറക്കല്‍ ചിറ സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറ ഇനി കൂടുതല്‍ സുന്ദരമാകും. സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്തുക. നേരത്തെ ഹരിതകേരളം ടാങ്ക്സ് ആന്‍ഡ് പോണ്ട്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരിച്ചിരുന്നു. 14 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്നിര്മ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയും നേരത്തെ നവീകരിച്ചിരുന്നു.
ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റര്‍ മണ്ണാണ് അന്ന് ചിറയില്‍നിന്ന് നീക്കം ചെയ്തത്. നവീകരണം പൂര്‍ത്തിയായതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററില്‍ നിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയരുകയും പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ് വര്‍ധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കെ വി സുമേഷ് എം എല്‍ എ യുടെ നിവേദനത്തെ തുടര്‍ന്ന് നവീകരിച്ച ചിറയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തന്നെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സൗന്ദര്യവല്‍ക്കരണത്തിന് തുക അനുവദിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

ചിറക്ക് ചുറ്റം ഇന്റര്‍ ലോക്ക് ചെയ്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം ഒരുക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവൃത്തി. ഇത് വേഗത്തില്‍ ആരംഭിക്കുമെന്നും സായാഹ്നം ചെലവഴിക്കാന്‍ ഇവിടെയെത്തുന്ന നിരവധി പേര്‍ക്ക് സഹായകമാവുമെന്നും കെ,വി സുമേഷ് എംഎല്‍എ പറഞ്ഞു.
ഇതിന് മുന്‍പായി ചെറുശ്ശേരി സ്മാരകം ചിറക്കല്‍ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിര്‍മിക്കാന്‍ ധാരണയായി. വൃന്ദാവനം ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. ചെറുശ്ശേരി സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സ്മാരകം ചി റൃക്കലില് തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കെ വി സുമേഷ് എംഎല്‍എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
ജില്ലാകലക്ടറും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ചു സ്ഥലം സംബന്ധിച്ച് ധാരണയിലെത്താനാണ് മന്ത്രി തല യോഗം നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരര്‍ കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ചു. ചിറക്കല്‍ കോവിലകത്തിന്റെ സ്ഥലത്തുതന്നെ ചെറുശ്ശേരി സ്മാരകം വേണമെന്നുള്ള അഭിപ്രായമാണ് കോവിലകത്തിനുള്ളത്.യോഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തില്‍ ചിറക്കല്‍ കിഴക്കേക്കര മതിലകക്ഷേത്രത്തിന് അനുബന്ധിച്ചുള്ള സ്ഥലത്ത് സ്മാരകം പണിയാനുള്ള നിര്‍ദ്ദേശം സാംസ്കാരിക വകുപ്പിന് അറിയിക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു
യോഗത്തിലും സന്ദര്‍ശനത്തിലും കെ വി സുമേഷ് എംഎല്‍എ ജില്ലാ കലഹക്ടര് എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്, തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി അജയകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സുരേഷ് വര്‍മ (ചിറക്കല്‍ കോവിലകം ) വില്ലേജ് ഓഫീസര്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചിറക്കല്‍ കോവിലകം എക്സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ വര് പങ്കെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications