കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതയിഅഞ്ചുപേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഒരാള്‍ ദുബായില്‍ നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മെയ് 12-ന് ദുബൈയില്‍ നിന്നുള്ള എഐ 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂര്‍ സ്വദേശി 23കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് ഒന്‍പതിന് മുംബൈയില്‍ നിന്നെത്തിയ മേക്കുന്ന് സ്വദേശി 24കാരന്‍, ചൊക്ലി സ്വദേശികളായ 48കാരനും 40കാരിയും, മെയ് 13-ന് അഹമ്മദാബാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 45കാരന്‍ എന്നിവരാണ് കോവിഡ് ബാധിച്ച മറ്റുള്ളവര്‍.
മെയ് 17-നാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 6323 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 14 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 6270 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെയിൽ മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ദുബായിൽനിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് കണ്ണൂർ വിമാനത്താവളത്തിലാണ് ഇയാൾ ഇറങ്ങിയത്. ഹൃദ്രോഗിയായതിനാൽ മയ്യഴിയിലെ ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് ലക്ഷണങ്ങളൊന്നും 51 കാരനായ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതിനാലാണ് സ്രവ പരിശോധന നടത്തിയത്. ഇതിലാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ മാഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇതിൽ ഒരാൾ മരിച്ചിരുന്നു. ഒരാൾ രോഗം ഭേദമായി നേരത്തെ ആശുപത്രിവിട്ടിരുന്നു.
ഇതിനിടെ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുതുച്ചേരി സ്വദേശിയായ കണ്ണൂർ വിമാനതാവള ജീവനക്കാരനെ ശസ്ത്രക്രിയക്കു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.. വലതുകാലിന്റെ ഉപ്പൂറ്റിയുടെ പരിക്ക് ഗുരുതരമായതിനാലാണിത്. ഞായറാഴ്‌ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ലോക്ക്‌ഡൗണിൽ പുതുച്ചേരിയിലായിരുന്ന യുവാവ് വാളയാർ വഴി സ്കൂട്ടറിൽ വരുന്നതിനിടെ കഴിഞ്ഞ 15ന് മട്ടന്നൂരിലായിരുന്നു അപകടം. സ്കൂട്ടർ മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിൽനിന്ന് ആംബുലൻസുമായി ജീവനക്കാരെത്തി ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ജീവനക്കാരനാണ്. വാളയാറിൽനിന്ന് വരുന്ന വഴി ഇദ്ദേഹം മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. പുതുച്ചേരിയിൽനിന്നെത്തിയതിനാൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് യുവാവിന് കോവിഡ് ബാധ തെളിഞ്ഞത്.
യുവാവിനെ വണ്ടിയിൽ കയറ്റാൻ സഹായിച്ച നാട്ടുകാരും സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറും വിമാനത്താവളത്തിലെ ആംബുലൻസ് ഡ്രൈവറും സഹപ്രവർത്തകരും ക്വാറന്റൈനിലാണ്. കൊവിഡ് ബാധ സംബന്ധിച്ച് പുതുച്ചേരി സർക്കാരിനെ ആരോഗ്യവകുപ്പ് വിവരം അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications