കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്രമം നിലക്കാതെ തലശേരി: സിപിഎം പ്രവർത്തകന്റെ വീടും രക്തസാക്ഷി മന്ദിരവും തകർത്തു

  • By Desk
Google Oneindia Malayalam News

തലശേരി: തലശേരി മേഖലയിൽ വീണ്ടും വ്യാപകമായ അക്രമം. സിപിഎം പ്രവർത്തകന്റെ വീടും വായനശാലയും തകർത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തലശേരി താലൂക്കിൽ അക്രമ സംഭവങ്ങൾ കുറയാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തലശേരി നഗരസഭയിലെ കോടിയേരിയിലാണ് സിപിഎം പ്രവർത്തകന്റെ വീടും കൂത്തുപറമ്പ്‌ രക്തസാക്ഷി മധു സ്‌മാരകമന്ദിരവും ആർഎസ്‌എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം തകർത്തത്.

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!

കോടിയേരി വയൽ 'തണലിൽ’ സി എച്ച്‌ സത്യനാഥന്റെ വീടിന്റെയും സിപിഎം അനന്തോത്ത്‌ ബ്രാഞ്ച് ഓഫീസ്‌ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി മധുസ്‌മാരകത്തിന്റെയും ജനൽചില്ലുകളുമാണ്‌ ചൊവ്വാഴ്‌ച പുലർച്ചെ തകർത്തത്‌. ഇടയിൽപീടികയിലെ സിപി എം കൊടിമരവും നശിപ്പിച്ചു.

houseattacked-

പുലർച്ചെ ബൈക്കുകളിലെത്തിയ സംഘമാണ്‌ സത്യനാഥന്റെ വീടാക്രമിച്ചത്‌. വീടിൻ്റെമുഴുവൻ ജനൽ ചില്ലും അടിച്ചുപൊളിക്കുകയും വീട്ടുമുറ്റത്ത്‌ നിർത്തിയ സ്‌കൂട്ടർ കേടുവരുത്തുകയും ചെയ്‌തു. ഇതേ സംഘമാണ്‌ മധുസ്‌മാരകത്തിന്‌ മുന്നിലെ ജനൽചില്ലുകളും തകർത്തത്‌. അക്രമികളുടെ ചിത്രം
തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌.

നാലു ദിവസത്തിനിടെ കോടിയേരി മേഖലയിൽ തുടർച്ചയായുണ്ടാവുന്ന നാലാമത്തെ ആർഎസ്‌എസ്‌ ആക്രമണമാണിതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. മഹിളാഅസോസിയേഷൻ നേതാവും തലശേരി നഗരസഭ മുൻ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാനുമായ എം പി നീമയുടെ വീടിനും കഴിഞ്ഞ ദിവസം ബോംബേറു നടന്നിരുന്നു. ഇതിനെ തുടർന്ന് കോടിയേരി

മമ്പള്ളിക്കുന്നിലും കോടിയേരി പബ്ലിക്‌ ലൈബ്രറി പരിസരത്തും നടന്ന അക്രമങ്ങളിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റിരുന്നു. സിപി എമ്മിനെ പ്രകോപിപ്പിച്ച്‌ ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ്‌ ശ്രമമെന്ന് എഎൻ ഷംസീർ എംഎൽ എ ആരോപിച്ചു.അക്രമമുണ്ടായ വീടും പാർടി ഓഫീസും സിപിഎം നേതാക്കളായ
എ എൻ ഷംസീർ എംഎൽഎ, സി കെ രമേശൻ, വി പി വിജേഷ്‌, പി പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു. ഇതിനിട മേഖലയില ആർഎസ്എസ്- ബിജെപി, സിപിഎം നേതാക്കൾക്കെതിരെ വധഭീഷണിയും ഉയർന്നിട്ടുണ്ട്.

ആർഎസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്‍മാന്‍മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചിട്ടുണ്ട്. കണ്ണവത്തെ സലാഹുദ്ദീന്‍ വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്‍. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്.

ആര്‍എസ്എസ് നേതാവ് വി ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. പി ജയരാജൻ, എഎൻ ഷംസീർ എം.എൽ.എ, പനോളി വത്സൻ എംസുരേന്ദ്രൻ തുടങ്ങിയ സിപിഎം നേതാക്കളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്.

English summary
CPM'activit's house and memorial attacked in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X