Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് ദുരിതം; നോക്കുകുത്തിയായി കണ്ണൂരില്‍ ഈ ടോയ്‌ലെറ്റ്

കണ്ണൂര്‍:കണ്ണൂര്‍ ജില്ലയിലെ നഗരങ്ങളില്‍ ന്നേക്കു കുത്തിയായി ഇ-ടോയ് ലെറ്റുകള്‍. നാടെങ്ങും ശുചിത്വ നിര്‍മാര്‍ജ്ജനവും വെളിയിട മാലിന്യ വിസര്‍ജ്ജ്യത്തിനുമെതിരെ ബോധവല്‍ക്കരണങ്ങള്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടത്തിവരുന്നതിനിടെയാണ് കണ്ണൂര്‍ നഗരത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധത്തില്‍ ഇ-ടോയ് ലെറ്റുകള്‍ അടഞ്ഞുകിടക്കുന്നത്.

ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ലോകശുചിമുറി ദിനം കൂടി ഒരു മാസം മുന്‍പാണ് കടന്നുപോയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരും നിരവധി പദ്ധതികള്‍ നടത്തി. എന്നിട്ടുംകണ്ണൂര്‍ നഗരത്തിലെ ശുചിമുറികളുടെ അവസ്ഥ അതി ദയനീയമായി തുടരുകയാണ്. പേരിന് പോലും പ്രവര്‍ത്തിക്കുന്ന ഒരു ശുചിമുറി കണ്ണൂര്‍ നഗരത്തില്‍ ഇല്ലെന്നാണ് വാസ്തവം. നിത്യേനെ ആയിരക്കണക്കിനാളുകള്‍ അതും സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്നവര്‍ പുതിയ ബസ് സ്റ്റാന്‍ഡിനെയോ, കെ. എസ്. ആര്‍. ടി.സി ഡിപ്പോയോ സ്വകാര്യ ഹോട്ടലുകളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോഴും. വീടുകളില്‍ മൂന്നും നാലും അറ്റാച്ച്ഡ് ശുചിമുറികള്‍ പണിയാന്‍ മത്സരിക്കുന്ന ജനങ്ങള്‍ക്കാണ് പൊതുസ്ഥലങ്ങളിലിറങ്ങിയാല്‍ ആശങ്ക തീര്‍ക്കാനായി നെട്ടോട്ടമോടേണ്ടി വരുന്നത്.

e

സര്‍ക്കാര്‍ ഓഫിസുകളിലെ ശുചിമുറികള്‍ അവിടങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് ശങ്ക തീര്‍ക്കാന്‍ അപൂര്‍വ്വം ഓഫിസുകളില്‍ മാത്രമേ പുറത്ത് ശുചിമുറികളുള്ളൂ.ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിന്റെ മുന്‍വശം സ്ഥാപിച്ച ഇ ടോയ്ലെറ്റിന്റെ അവസ്ഥ പോലും അതിദയനീയമാണ്. കൃത്യമായി പരിപാലനമില്ലാതെ ഉപയോഗ്യ ശൂന്യമായി കിടക്കുന്ന ഈ ടോയ്ലെറ്റ് ഇപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇതേ അവസ്ഥ തന്നെയാണ് നഗരത്തിലെ മറ്റിടങ്ങളിലേതുമെന്നു പൊതുജനങ്ങള്‍ പറയുന്നു. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി പരിസരം എന്നിവടങ്ങില്‍ സ്ഥാപിച്ച ഇ ടോയ്ലെറ്റുകള്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. ഇതുകൂടാതെ കണ്ണൂര്‍ കോര്‍പറേഷന്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണറില്‍ സ്ഥാപിച്ച ഇ ടോയ്ലെറ്റും തുരുമ്പെടുത്തുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ മറ്റിടങ്ങളിലും ശുചിമുറികളുടെ അവസ്ഥ ഇതിനേക്കാള്‍ ദയനീയമാണ്. ഇ ടോയ്ലെറ്റടക്കം പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

കൂത്തുപറമ്പിലും തലശേരിയിലും പൊതുശൗചാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ് ഇതില്‍ കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഇ ടോയ്ലേറ്റുകളുമുണ്ട്. വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന മമ്പറം നഗരത്തില്‍ വേങ്ങാട് പഞ്ചായത്തിലെ ശൗചാലയത്തിന് സമീപത്തൂടെ ജനങ്ങള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ മൂക്കുപൊത്തി വേണം നടക്കാന്‍. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഇതു തന്നെയാണ് അവസ്ഥ. ശ്രീകണ്ഠാപുരം നഗരസഭയില്‍ സ്ഥാപിച്ച ജില്ലയിലെ ആദ്യത്തെ ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം അഞ്ചാംവര്‍ഷവും
അടഞ്ഞുകിടക്കുകയാണ്.വിനോദസഞ്ചാരവകുപ്പ് സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഇരുപതു ശുചിമുറികളിലൊന്നായിരുന്നു 2016-ഫെബ്രുവരി 28ന് ഇവിടെ ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കോടികള്‍ ബഡ്ജറ്റില്‍ വകയിരുത്തുമ്പോഴും എന്തുകൊണ്ടു ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.

Recommended Video

cmsvideo
    Kerala announced more restrictions due to omicron

    വെളിയിട വിസര്‍ജ്യമുക്തമായി പല ഗ്രാമപഞ്ചായത്തുകളും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ കുഴക്കുന്ന ഇത്തരം വേളകളില്‍ എന്തുചെയ്യുമെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. ഇ ടോയ് ലേറ്റ് അടഞ്ഞുകിടക്കുന്നതുപോലെ അങ്ങേയറ്റം വൃത്തിഹീനമാണ് കണ്ണൂര്‍ കലക്ടറേറ്റ്, മുതലുള്ള സര്‍ക്കാര്‍ ഓഫിസീകളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും മനുഷ്യന്‍ മാര്‍ക്ക് മൂക്കുപൊത്തി വേണം ഇവിടങ്ങളില്‍ കയറാന്‍. കൃത്യമായി വൃത്തിയാക്കുകയോ അണുനശീകരണമോ നടത്താത്തിനാല്‍ അങ്ങേയറ്റം വൃത്തിഹീനമായിരിക്കുകയാണ് പലതും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+