കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചാം വാർഷികം; ഗോവയിലേക്ക് പഠന യാത്രയുമായി ടീം ഹിസ്റ്റോറിക്കൽ ജേർണി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ ആദ്യ യാത്രാ സംഘമായ ടീം ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജേണി അംഗങ്ങൾ ഗോവയിലെ പുതിയ വിമാനത്താവളമായ മോപ്പയിലേക്ക് യാത്ര നടത്തും. കൂട്ടായ്‌മയുടെ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മോപ്പയിൽ വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിച്ച സാഹചര്യം നേരിട്ടു ചെന്ന് വിലയിരുത്താനും വിമാനത്താവള ചർച്ചകളിലൂടെ മനസിലാക്കാനും ഇതു കണ്ണൂരിന് ഗുണകരമാക്കാൻ കഴിയുമോയെന്ന പരിശോധിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനൊപ്പം ടൂറിസവുമായി ബന്ധപ്പെട്ട് ഗോവയിലെ വിവിധ ട്രാവൽ ഏജൻസികൾ ടൂർ ഓപ്പറേറ്റർമാർ എന്നിവരുമായി ചർച്ച നടത്തും.

യൂറോപ്പിൽ നിന്നും ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളെ കണ്ണൂരിലേക്ക് ആകർഷിക്കാൻ ഇവരുമായി ധാരണയുണ്ടാക്കും. ഒൻപതിന് ഉച്ചയ്ക്ക് 2.40 ന് കണ്ണൂർ വിമാന താവളത്തിൽ നിന്നും അഞ്ചാം വാർഷികത്തിൽ ഇൻഡിഗോ വിമാനത്തിൽ യാത്ര ആരംഭിക്കുന്ന സംഘം ഗോവൻ ഗവർണറും മലയാളിയുമായ പി.എസ് ശ്രീധരൻ പിള്ളയുമായി കൂടികാഴ്ച്ച നടത്തും. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിരന്തരം ഇടപെടൽ നടത്തുന്ന സംഘമാണ് കണ്ണൂർ വിമാന താവളത്തിൽ നിന്നും ആദ്യം ദുബൈയിലേക്ക് യാത്ര ചെയ്തവരുടെ കൂട്ടായ്മയെന്ന് ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ മറ്റു വിമാന താവളങ്ങൾക്ക് പോയന്റ് ഓഫ് കോൾ പദവി നൽകിയിട്ടും കണ്ണൂർ വിമാന താവളത്തിന് അതു ലഭിക്കാത്തതിൽ ദുരൂഹതയുണ്ട് അഞ്ചു വർഷം കഴിഞ്ഞാൽ ഈ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രാലയമന്ത്രി ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച സബ്മിഷന് മറുപടിയായി പറഞ്ഞത് മെട്രോ നഗരത്തിൽ സ്ഥിതി ചെയ്യാത്തതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നാണ്.
ജനകീയ ഐക്യത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളു. വിചിത്രമായ ന്യായവാദങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോൾ പദവി അനുവദിക്കാത്തതിന് കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. ഹജ്ജ് എംബാർക്കേഷൻ കണ്ണൂർ വിമാന താവളത്തിന് ലഭിച്ചത് ടീം ഹിസ്റ്റോറിക്കൽ ജേർണി സംഘം ഡൽഹിയിൽ പോയി കേന്ദ്ര മന്ത്രിമാരെ കണ്ടതിനു ശേഷമാണ്. പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതുവരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ജേർണി വൈസ് പ്രസിഡന്റ് എസ്.കെ ഷംസീർ. സെക്രട്ടറി കെ.വി ബഷീർ, സെക്രട്ടറി ആർ.വിജയദേവൻ, രക്ഷാധികാരി ടി.വി മധു, കോർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ എന്നിവർ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications