മട്ടന്നൂര്‍ മണ്ഡല പരിചയം; 1957 ല്‍ തുടങ്ങുന്ന ചരിത്രം, ആകെയുണ്ടായത് 4 തിരഞ്ഞെടുപ്പും 2 എംഎല്‍എമാരും
കണ്ണൂരിലെ സിപിഎമ്മിന്റെ ഏറ്റവും ഉറച്ച കോട്ടയാണ് മട്ടന്നൂര്‍. 1957 ല്‍ തുടങ്ങുന്നതാണ് മട്ടന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രമെങ്കിലും ആകെ നാല് തിരഞ്ഞെടുപ്പുകളും രണ്ട് എംഎല്‍എമാരുമാണ് മട്ടന്നൂരിന് ഉണ്ടായിട്ടുള്ളത് 1957 ല്‍ രൂപം കൊണ്ട മട്ടന്നൂര്‍ മണ്ഡലം 1965 ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇല്ലാതായി. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം 2011 ലാണ് മണ്ഡലം പുനഃര്‍ജനിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന നാല് തവണയും ഇടതുപക്ഷം മിന്നും ജയം സ്വന്തമാക്കി. പിണറായി വിജയന് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനാണ് നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി.
Recommended Video
കരുത്തായി അര്ജുന്, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
മട്ടന്നൂര്‍ മണ്ഡലം
1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എന്‍ ഇ ബലറാമാണ് മട്ടന്നൂരില്‍ നിന്നും മത്സരിച്ച് വിജയിക്കുന്നത്. കോണ്‍ഗ്രസിലെ കുഞ്ഞിരാമന് നായരായിരുന്നു എതിരാളി. ആദ്യമത്സരത്തില്‍ 10451 വോട്ടിനായിരുന്നു ബലറാമിന്റെ വിജയം. 1960 ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ പിഎസ്പിയിലെ അച്യുതനെ പരാജയപ്പെടുത്തി രണ്ടാമതും ബലറാം മട്ടന്നൂരില്‍ ചെങ്കൊടി പാറിച്ചു. അത്തവണ ഭൂരിപക്ഷം 85 വോട്ടുകള്‍ മാത്രമായിരുന്നു.
മണ്ഡലം ഇല്ലാതാവുന്നു
1965 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തോടെ മട്ടന്നൂര്‍ മണ്ഡലം ഇല്ലാതായി. മട്ടന്നൂരിന്റെ ഭാഗങ്ങള്‍ പലപ്പോഴായി കൂത്തുപറമ്പ്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളുെട ഭാഗമായി മാറുകയായിരുന്നു. 2011 ലെ മണ്ഡലന പുനഃര്‍നിര്‍ണ്ണയത്തോടെയാണ് മട്ടന്നൂര്‍ മണ്ഡലത്തിന് പുനര്ജന്മമുണ്ടായത്. അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ ഇപി ജയരാജന് വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു.
ഇപി ജയരാജന്റെ വിജയം
2011
ല്‍
സോഷ്യലിസ്റ്റ്
ജനതാദളിലെ
ജോസഫ്
ചാവറയ്ക്കെതിരെ
30512
വോട്ടിനായിരുന്നു
ഇപി
ജയരാജന്റെ
വിജയം.
2016
ല്‍
ഭൂരിപക്ഷം
43381
ആയി
ഉയര്‍ത്തി
ജയരാജന്
വീണ്ടും
നിയമസഭയില്‍
എത്തി.
ഇക്കഴിഞ്ഞ
തദ്ദേശ
തിരഞ്ഞെടുപ്പിലും
മുപ്പതിനായിരിത്തിലേറെ
വോട്ടന്റെ
മേല്‍കൈ
മണ്ഡലത്തില്‍
ഇടതുമുന്നണിക്ക്
ഉണ്ട്.
ലോക്സഭാ
തിരഞ്ഞെടുപ്പില്‍
കണ്ണൂര്‍
പാര്‍ലമെന്റ്
മണ്ഡലത്തില്‍
കോണ്‍ഗ്രസിലെ
കെ
സുധാകരന്
വന്‍
ഭൂരിപക്ഷത്തില്‍
വിജയിച്ചെങ്കില്‍
മട്ടന്നൂര്‍
മണ്ഡലത്തില്‍
7488
വോട്ടിന്റെ
ലീഡ്
ഇടത്
സ്ഥാനാര്‍ത്ഥിയായി
പികെ
ശ്രീമതി
ടീച്ചര്‍ക്കായിരുന്നു.
മണ്ഡല സ്ഥിതി വിവരം
മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലേങ്കരി പഞ്ചായത്തുകള്‍ക്ക് പുറമെ തളിപ്പറമ്പ് താലൂക്കിലെ പടിയൂർ,കല്യാട് പഞ്ചായത്തുകളും ചേര്‍ന്നതാണ് മട്ടന്നൂര്‍ മണ്ഡലം. ഇടതുപക്ഷം എതിരാളികള്‍ ഇല്ലാതെ ഭരിക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. ആകെ 177911 വോട്ടർമാരാണ് മണ്ഡലത്തില്‍ ഉള്ളത്.
ഇത്തവണത്തെ സാധ്യത
എല്‍ഡിഎഫില്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ സാധ്യത ഇപി ജയരാജനാണ് ആണ്. രണ്ട് ടേം നിബന്ധന ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഇളവ് ലഭിച്ചേക്കും. ആരോഗ്യ മന്ത്രി കെകെ ശൈലജയെ മട്ടന്നൂരിലേക്ക് കൊണ്ടുവന്ന് ഇപി ജയരാജനെ കല്യാശേരിയിലേക്ക് മാറ്റുക എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്റെ ബന്ധുക്കളില്‍ അരെയെങ്കിലും മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചന.
യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം
രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍