കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി; സുരക്ഷാ വീഴ്ച
ഇതാദ്യമായല്ല ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലുളള സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ പിടികൂടുന്നത് പൊലിസിനും ജയില്‍വകുപ്പിനും തീരാതലവേദനയാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കാപ്പാ തടവുകാരനായ ആഷിക്കിന്റെ കൈയ്യില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സെല്ലുകളില്‍ നടത്തിയ വ്യാപക പരിശോധനയെ തുടര്‍ന്നാണ് തടവുകാരന്റെ ദേഹത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.
ഇതേതുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റൊരു കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളിലെ തടവുകാരുടെ സെല്ലിലേക്ക് മൊബൈല്‍ ഫോണുകള്‍ പ്രവഹിക്കുന്നത് കാരണം ജയില്‍ അധികൃതര്‍ക്കെതിരെ സുരക്ഷാഭീഷണി ആരോപണം ഉയരുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുളളവയാണ് ജയില്‍ സെല്ലിനുളളില്‍ നിന്നും പിടികൂടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ നിരോധിത വസ്തുവാണെങ്കിലും തടവുകാരുടെ കൈയ്യില്‍ ഇതെങ്ങനെയെത്തുന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയിലില്‍ തുടച്ചയായി നടത്തുന്ന റെയ്ഡുകളില് ഏറ്റവും കൂടുതല്‍ പിടിക്കപ്പെടുന്നത് മൊബൈല്‍ ഫോണുകളാണ്. കഴിഞ്ഞ ദിവസവും സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്.

കാപ്പ തടവുകാരനായ ബഷീറിന്റെ കൈയ്യില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീര്‍.
ജയില്‍ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ബഷീറിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒരാഴ്ച മുന്‍പ് ജയില്‍വളപ്പിലേക്ക് ബീഡിവലിച്ചെറിഞ്ഞ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് രഹസ്യമായി ലഹരിവസ്തുക്കളെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ നേരത്തെ പുറത്തേക്ക് ഫോണ്‍ വിളിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ജയില്‍ വളപ്പിലെ തെങ്ങിന്റെ മുകളില്‍ നിന്നുവരെ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടിയിരുന്നു.
ജയില്‍ വളപ്പ് കിളച്ചു നോക്കിയപ്പോഴും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയ ചരിത്രമുണ്ടായിട്ടുണ്ട്.നേരത്തെ തടവുകാരുടെ ഫോണ്‍ വിളി ഒഴിവാക്കുന്നതിനായി ജയില്‍ വളപ്പില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
തൃശൂര്‍ സ്വദേശികളായ കാപ്പാ തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂടുതലുളളത്. ഇതുകൂടാതെ ഹര്‍ത്താല്‍ അക്രമകേസില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും വിവിധരാഷ്ട്രീയതടവുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ അന്തേവാസികളായുണ്ട്. ഇവര്‍ തമ്മില്‍ ഏറ്റു മുട്ടുന്നതു പതിവ് സംഭവമാണ്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications