Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് വിൽപനക്കാരും കൊവിഡ് വാഹകരായേക്കുമെന്ന് ഭീതി: സംഘങ്ങളെ പൂട്ടി ക്വാറന്റിനിലാക്കാൻ പോലീസ്

കാഞ്ഞങ്ങാട്: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊവിഡ് പടർത്താൻ സാധ്യതയുള്ളവരിൽ ഏറെയും മയക്കുമരുന്ന് സംഘങ്ങളെന്ന് പോലീസ് ഇതോടെ കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക നിലനിൽക്കെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം മയക്കുമരുന്ന്സംഘങ്ങളിലേക്കും എത്തിയിരിക്കുകയാണ്. മംഗളുരുവുമായി ബന്ധമുള്ള ചെറുതും വലുതുമായി നിരവധി മയക്കുമരുന്ന് സംഘങ്ങൾ കാസർക്കോടുണ്ട്.

കുറെ വർഷങ്ങളായി കാസർഗോഡ് ജില്ലയിലെ കഞ്ചാവ് മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന മൂന്നുപേരെ പൊലീസ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉദുമ, കാഞ്ഞങ്ങാട്, പടന്നക്കാട് സ്വദേശികളായ മൂന്ന് മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളെയാണ് പോലീസ് കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ ക്വാറന്റൈനിലാക്കിയത്. കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി ഏറ്റെടുത്തിരുന്ന കാസർഗോഡ്ഡെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരന്റെ നേതൃത്വത്തിൽ പിടികൂടിയ ഇവരെ ആംബുലൻസ് എത്തിച്ചാണ് ആരോഗ്യവകുപ്പ് കാസർകോട്ടേക്ക് മാറ്റിയത്. 28 ദിവസം ഇവരെ ക്വാറന്റെെനിൽ പാർപ്പിക്കും. കൂടുതൽ മയക്കുമരുന്ന് വിൽപ്പനക്കാരെ നിരീക്ഷണത്തിലാക്കാനാണ് പോലീസ് നീക്കം.

 coronavirus323-1

മയക്കുമരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നതും കഞ്ചാവ് കൈമാറ്റത്തിലും കൊവിഡ് പകരുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. പറയപ്പെടുന്നത്. കൊവിഡ് രോഗം സ്ഥിരീകരിച്ചു ആശുപത്രിയിലെ ഐസൊലേഷനിൽ കഴിയുന്നവരിൽ കഞ്ചാവിന് അടിമയായ ഒരു രോഗിയുമുണ്ട്. നാളുകളായി കഞ്ചാവ് ലോബിയുമായി ഇയാൾക്ക് അടുത്ത ചാങ്ങാത്തവുമുണ്ടായിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്തിനുള്ള അന്വേഷണം ആണ് കഞ്ചാവ് മാഫിയയിൽ എത്തിയത്. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ആരോഗ്യ വകുപ്പും പോലീസും കഞ്ചാവ് ലോബിയെ പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

ഇതേ സമയം കണ്ണൂർ ജില്ലയിലെ പറശിനിക്കടവ്, അഴീക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലെ കഞ്ചാവ് വില്പനക്കാരെയും പോലീസ് തിരയുകയാണ്. അതിനിടെ അടുത്ത കാലത്തായി ഇയാൾക്ക് നാട്ടിലെ കഞ്ചാവ് ലോബിയുമായി ബന്ധമില്ലെന്നാണ് പോലീസ് അന്വേഷണം നടത്തിയപ്പോൾ ലഭിച്ച വിവരം. ഇവിടത്തെ കഞ്ചാവ് കടത്തുകാരുമായി തെറ്റിപ്പിരിഞ്ഞാണ് ഇയാൾ കർണ്ണാടകയിലേക്കും മറ്റും പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, മംഗളൂരു എന്നിവടങ്ങളിൽ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ്. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവടക്കമുള്ള മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇവരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+