Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നല്ലെങ്കില്‍ നാളെ മന്ത്രി ജയില്‍ ശിക്ഷ അനുഭവിക്കും:നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികരിച്ച് സതീശൻ പാച്ചേനി

കണ്ണൂര്‍: മുന്‍ ധനകാര്യമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അക്രമം കാണിച്ച് പൊതു മുതല്‍ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയും മുന്‍ എംഎല്‍എമാരും ഇന്നല്ലെങ്കില്‍ നാളെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. നിയമസഭയില്‍ അക്രമം നടത്തിയ സംഭവത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വി ശിവന്‍ കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ പ്രതിയായ വിദ്യാഭ്യാസമന്ത്രി മന്ത്രി ശിവന്‍കുട്ടി കോടതി വിധിക്ക് ശേഷം പറയുന്നു തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ്. ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു അക്രമ കേസില്‍ വിചാരണ നേരിടുമ്പോള്‍ പലരും താന്‍ അക്രമ സംഭവം നടക്കുമ്പോള്‍ ഉണ്ടായിട്ടില്ലെന്നാണ് സാധാരണ പറയാറുള്ളത്.

 pacheni-157936048

ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ അവര്‍ ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിക്കും. പലപ്പോഴും അത്തരം സംഭവങ്ങളില്‍ പ്രതികള്‍ രക്ഷപ്പെട്ടിരിക്കും അതുപോലെയാണോ നിയമസഭയില്‍ അക്രമം കാണിച്ച മന്ത്രിയും മുന്‍ എം എല്‍എ മാരും. ലോകത്തിലെ മുഴുവന്‍ മലയാളികളും ടി.വി ചാനലുകളിലൂടെ നേരിട്ട് കണ്ടതാണ് ശിവന്‍കുട്ടിയും മറ്റും അക്രമം നടത്തുന്നത്. ഈ തെളിവ് പോരെ കോടതിക്ക് ശിക്ഷ വിധിക്കാനെന്നും സതീശന്‍ പാച്ചേനി ചോദിച്ചു.

കേരളത്തിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ക്രിമിനലുകള്‍ക്ക് തണലൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കൊലപാതകികള്‍ക്കും അക്രമികള്‍ക്കും സര്‍വ്വ പിന്തുണയും നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പക്ഷെ നിയമസഭയില്‍ അക്രമം കാണിച്ചവരെ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. നാല് കോടതിയില്‍ പോയിട്ടും വിചാരണ നേരിടണമെന്ന ഉത്തരവല്ലാതെ അവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഒരു ഉത്തരവും ഉണ്ടായിട്ടില്ലെന്നിരിക്കെ എന്തിന്റെ ബലത്തിലാണ് നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടിയും എം. എല്‍. എമാരും പറയുന്നതെന്നും സതീശന്‍ പാച്ചേനി ചോദിച്ചു.

ചടങ്ങില്‍ ഡിസിസി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ്, സജീവ് മാറോളി,മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ചന്ദ്രന്‍ തില്ലങ്കേരി,ഡോ. കെ വി ഫിലോമിന, മുന്‍ എം.എല്‍ എ പ്രൊഫ, എ ഡി മുസ്തഫ, നേതാക്കളായ എന്‍ പി ശ്രീധരന്‍, കെ സി മുഹമ്മദ് ഫൈസല്‍, സി ടി ഗിരിജ, തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.പി.സാജു,സുരേഷ് ബാബു എളയാവൂര്‍,കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.പി വേലായുധന്‍, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, സി വി.സന്തോഷ്, എം.കെ.മോഹനന്‍,ടി.ജയകൃഷ്ണന്‍ , രാജീവന്‍ എളയാവൂര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+