കളക്ടറെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍, കാര്യങ്ങള്‍ ജനം കൈകാര്യം ചെയ്യും, എൻഎ നെല്ലിക്കുന്ന്
കാസർഗോഡ്: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ പല ജില്ലകളിലും നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടതും ഇതിനോടനുബന്ധിച്ചാണ്. ഇതോടെ പലരും ജില്ലാ കളക്ടറുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് കളക്ടറുടെ ഉത്തരവ് വിരോധാഭാസമെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് വിശേഷിപ്പിക്കുന്നത്.
ഈ ഉത്തരവ് നേരത്തെ നടപ്പിലാക്കാനിരുന്നതായിരുന്നുവെന്നും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നുവെന്നുമാണ് എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. കളക്ടറുടെ ഇത്തരം നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

'14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനം. ഇതിന് വേണ്ടി ജില്ലയിൽ പൊലീസ് പരിശോധന കര്‍ശനമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒപ്പം കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.' എന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
'ജില്ലക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ വേണമെന്നാണ് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേ സമയം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. മഞ്ചേശ്വരം അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങള്‍ക്ക് ജില്ലയ്ക്ക് അകത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നേരത്തെ കൊവിഡ് വ്യാപനം തടയുന്നതിനായി കർണ്ണാടക സർക്കാർ നിയന്ത്രണള്‍ കടുപ്പിച്ചതോടെ കേരള- കർണ്ണാട അതിർത്തിയിലുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications