വീടുകളിലെത്തി കൊവിഡ് പരിശോധിച്ച് നൽകുന്ന സംഘം കാസർഗോഡ്; അനുമതിയില്ലെന്ന് അധികൃതർ
കാസർഗോഡ്; കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരിൽ വീടുകളിൽ എത്തി കൊവിഡ് പരിശോധിക്കുന്ന സംഘം കാസർഗോഡ് സജീവം. ജില്ലാ ആരോഗ്യ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇവർ വീട്ടിലെത്തി ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
വിദേശത്ത് പോകുന്നവരാണ് പ്രധാനമായും ഇവരുടെ സഹായം തേടുന്നത്. വിളിക്കുന്ന മുറയ്ക്ക് ടെക്നീഷ്യൻമാർ വീട്ടിലെത്തി സ്രവം പരിശോധിക്കും. 3200 രൂപയാണ് നിരക്ക്. വിദേശത്തേക്ക് പോകാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണെന്നിരിക്കെയാണ് ഈ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഇതിനോടകം 1000 ത്തിലധികം പേരുടെ സ്രവം ഇത്തരത്തിൽ പരിശോധിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
Recommended Video
ആരോഗ്യ വകുപ്പ് സെക്രട്ടറി നൽകുന്ന അനുമതി അനുസരിച്ചാണ് വിവിധ ജില്ലകളിൽ സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുന്നത്. എന്നാൽ മറ്റൊരു ജില്ലയിൽ പ്രവർത്തനത്തിനു ആ ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ ഇന്ന് 2655 പേർക്ക് കൊവിഡ്! 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗം! 11 മരണം
കുട്ടനാട് തിരഞ്ഞെടുപ്പ്; എൻഡിഎയിൽ നിന്ന് ആര് സ്ഥാനാർത്ഥിയാകും? സാധ്യതകൾ ഇങ്ങനെ
കാസർഗോഡ് കൊവിഡ് കേസുകൾ ഉയരുന്നു; 276 പേർക്ക് ഇന്ന്!! 83 പേർക്ക് കൂടി രോഗം ഭേദമായി
സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് ജോസഫ്; കുട്ടനാട്ടിലും പാലാ മോഡൽ തമ്മിലടി? യുഡിഎഫിന് തലവേദന