Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞങ്ങാട് കോൺഗ്രസിന് തന്നെ? 15000 വോട്ടുകളുടെ ഭൂരിപക്ഷമെന്ന് എൽഡിഎഫ്, കണക്കുകൂട്ടൽ ഇങ്ങനെ...

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വോട്ടെടുപ്പിൽ വിജയം ആർക്കൊപ്പം നിൽക്കുമെന്നറിയാനുള്ള കണക്കുകൂട്ടലിലാണ് ഓരോ മുന്നണികളും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ അധികാരമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് വലത് മുന്നണികൾ. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ബിജെപിക്ക് വേണ്ടി കർണ്ണാടകയിൽ നിന്നെത്തിയ നേതാക്കൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

 ചന്ദ്രശേഖരന് പ്രതീക്ഷ

ചന്ദ്രശേഖരന് പ്രതീക്ഷ

കാസർഗോഡ് ജില്ലയിലെ ബളാൽ, കള്ളാർ, പഞ്ചായത്തുകളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അനുകൂലമായ സ്ഥിതിയായി കരുതി മുന്നോട്ടുപോകുകയാണ് എൽഡിഎഫ്. അതേ സമയം തന്നെ എൽഡിഎഫ് കോട്ടകളായ മടിക്കൈ, കിനാനൂർ, കരിന്തളം പഞ്ചായത്തുകളിൽ ഉയർന്ന പോളിംഗ് നിലനിർത്താൻ കഴിഞ്ഞതാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഇ ചന്ദ്രശേഖരന് തന്നെയാണ് മുൻതൂക്കം.

 പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക

പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക

മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള കള്ളവോട്ട് കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന വാദം. കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മലയോര മേഖലകളിലും പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വോട്ട് ചെയ്തവരുടെ കണക്ക് അനുസരിച്ച് 74.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം 2016 ലെ പോളിംഗ് ശതമാനം 78.66 ശതമാനമാണ്.

പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക

പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക

മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള കള്ളവോട്ട് കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന വാദം. കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മലയോര മേഖലകളിലും പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വോട്ട് ചെയ്തവരുടെ കണക്ക് അനുസരിച്ച് 74.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം 2016 ലെ പോളിംഗ് ശതമാനം 78.66 ശതമാനമാണ്.

പോളിംഗിലെ വ്യത്യാസം

പോളിംഗിലെ വ്യത്യാസം


കാസർഗോഡ് ജില്ലയിൽ തന്നെ മടിക്കൈ പഞ്ചായത്തിലാണ് ഏറ്റവുമധികം പോളിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 84.20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബളാൽ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മടിക്കൈ പഞ്ചായത്തിലായിരുന്നു. ഇതേ പഞ്ചായത്തിൽ നിന്ന് തന്നെയാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസമില്ല എന്നുള്ളള്ളത്.

കരിന്തളത്ത് അധികവോട്ട്

കരിന്തളത്ത് അധികവോട്ട്

കാസർഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തിൽ ഇത്തവണ 3404 പേർ അധികമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അജാനൂർ പഞ്ചായത്തിൽ വോട്ട് വർധിച്ചത് അനുകൂല തരംഗമായാണ് എൽഡിഎഫ് വിലയിരുത്തൽ. എന്നാൽ മലയോര മേഖലയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ എൽഡിഎഫിന് ഇത്തവണ സാധിച്ചിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ പോളിംഗ് ഇത്തവണ വർധിച്ചിട്ടുണ്ട്. ഇതാണ് യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ. മലയോര മേഖലകളിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ മുന്നണിക്ക് കഴിയാത്തത് തീർച്ചയായും തിരിച്ചടിയാവും.

വോട്ടുകളിൽ ഇടിവ്

വോട്ടുകളിൽ ഇടിവ്



കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബളാൽ പഞ്ചായത്തിൽ 2061 വോട്ടുകളുടെ കുറവുണ്ട്. യുഡിഎഫ് ഇത്തവണ കൂടുതൽ പ്രതീക്ഷയിടത്തെ സ്ഥിതിയാണിത്. പനത്തടി, കള്ളാർ, പഞ്ചായത്തുകളിലും പോളിംഗ് ശതമാനത്തിൽ വർധനവില്ല. കോടോം ബേളൂരിൽ 1418 വോട്ടർമാർ കുറവുണ്ട്. എന്നാൽ ഇടത് വലത് മുന്നണികളെ ഒരുപോലെ ബാധിക്കും.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    സാധ്യത എൽഡിഎഫിന്

    സാധ്യത എൽഡിഎഫിന്

    കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങനുസരിച്ച് ഇ ചന്ദ്രശേഖരൻ കുറഞ്ഞത് 15000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തന്നെയാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. എൽഡിഎഫ് കോട്ടകളിൽ കള്ളവോട്ടുകൾ നടക്കാതിരുന്നതാണ് യുഡിഎഫിന് ഇത്തവണ പ്രതീക്ഷ നൽകുന്ന ഘടകം. യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച പിവി സുരേഷിലൂടെ വിജയിക്കാനാവുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+