കേരളത്തില്‍ തരൂരിന് അപ്രതീക്ഷിത പിന്തുണ; യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തരൂരിനൊപ്പം
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് പിന്തുണയേറുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഭിന്നസ്വരം ഉയര്‍ന്നത് എന്നതും ശ്രദ്ധേയമായി.
ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം സ്വീകരിക്കുന്നത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശശി തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും. ഈ ആശങ്ക കാരണമാണ് കേരളത്തിലെ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശശി തരൂരിന് കഴിയും എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്റെ നിലപാട്. അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ മുന്നേറ്റങ്ങളെ ചെറുത്ത് തോല്പിക്കാനും കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും ശശി തരൂരിന് കഴിയും എന്നും കെ എസ് ശബരീനാഥന് വ്യക്തമാക്കുന്നു.

ശബരീനാഥന് പിന്നാലെ ഹൈബി ഈഡന്റെ പിന്തുണയും ശശി തരൂരിനുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടം കൊണ്ടുവരാന്‍ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് സാധിച്ചു എന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ശശി തരൂരിന്റെ ലോകവിവരം, ഭാഷാജ്ഞാനം, ലോകനേതാക്കള്‍ക്കിടയിലുള്ള സ്വീകാര്യത എന്നിവ കോണ്‍ഗ്രസിന് ഗുണപരമാകും എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ നേരിടാനും വെല്ലുവിളിക്കാനുമുള്ള പാടവം ശശി തരൂരിനുണ്ട് എന്നും നേതാക്കള്‍ വാദിക്കുന്നു.ഗ്രൂപ്പുകള്‍ക്ക് അതീതനായതിനാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും കേരളത്തിലെ സംഘടാനതലത്തില്‍ കാര്യമായ മാറ്റം വരുത്താനും അദ്ദേഹത്തിനാകും എന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.

അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്ത് വരുന്ന നിലപാടുകള്‍ തീര്‍ത്തും വ്യക്തിപരം മാത്രമാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറയുന്നത്. ശശി തരൂരിനെ എതിര്‍ക്കുന്നതോ അനുകൂലിക്കുന്നതോ സംഘടനാ നിലപാടല്ല എന്നും കോണ്‍ഗ്രസിലെ തന്നെ രണ്ട് നേതാക്കള്‍ തമ്മിലുള്ള മത്സരമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനാല്‍ ആരെയും പുകഴ്ത്തുന്നതും ഇകഴ്ത്തുന്നതും നല്ലതല്ല എന്ന അഭിപ്രായമാണ് ഷാഫി പറമ്പില്‍ പ്രകടിപ്പിക്കുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വത്തിലെത്തണം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അടക്കമുള്ളവര്‍ പരസ്യമായി പറഞ്ഞിരുന്നു. നേരത്തെ ശശി തരൂരിന് അനുകൂലമായ നിലപാടായിരുന്നു സുധാകരന് സ്വീകരിച്ചിരുന്നത്.

എന്നാല്‍ പിന്നീട് ഖാര്‍ഗെ മത്സരരംഗത്തേക്ക് എത്തിയതോടെ അത് മാറുകയായിരുന്നു. ഖാര്‍ഗെയുടെ അനുഭവസമ്പത്തും പരിചയവും പാര്‍ട്ടിക്ക് ശക്തിപകരും എന്നാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. ശശി തരൂരിനെ നേതൃത്വത്തില്‍ അധികമാരും പിന്തുണക്കുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുന്ന പാര്‍ട്ടി ഭാരവാഹികള്‍ പദവിയൊഴിയണം എന്ന മാര്‍ഗരേഖ കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 19 ന് ഫലമറിയാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications