'ടാർപായ വലിച്ച് കെട്ടി പേടിയോടെ..,ഭയന്ന് ഉറങ്ങാറില്ല';നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇങ്ങനെ ചിലർ!
കോട്ടയം : ഉരുൾപൊട്ടലിനെ ഭയന്ന് ജീവിക്കേണ്ടി വരുന്ന ഒരുപറ്റം മനുഷ്യർ ഇന്നും കേരളത്തിലുണ്ട്. പേടിയാണ് ഉരുൾപൊട്ടലിനെ... ഉരുൾപൊട്ടൽ ഉണ്ടായേക്കാം എന്ന സ്ഥലത്തിൽ ജീവനെ പിടിച്ച് വാസ യോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്ന മനുഷ്യരുടെ നാടാണ് കേരളം.
ദുരന്ത മേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണെന്നും സുരക്ഷിതരാക്കാനും ഇടയ്ക്കിടെ സർക്കാർ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, കേരളത്തിന്റെ വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ നൂറുകണക്കിന് ആളുകൾ മലമുകളിൽ ഇപ്പോഴും പേടിയോടെ ജീവിതം കഴിച്ചുകൂട്ടുന്നു.
ഒരു മഴപെയ്താൽ ഇവർക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ തന്നെ കാല താമസം വേണ്ടി വന്നേക്കും. മഴയും കാറ്റും എല്ലാം പേടി സ്വപ്നമാണ് മലമുകളിൽ കഴിയുന്ന ഇക്കൂട്ടർക്ക്. ഇപ്പോൾ ഇതാ ഏഷ്യാനെറ്റ് ന്യൂസ് മലകൾക്ക് മുകളിൽ കയറാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരിയായ രാജമ്മയുടെ ജീവിതം പുറം ലോകത്തോട് വിളിച്ചു പറയുന്നു.

ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് കുന്നും മലയും കയറി രാജമ്മ തന്റെ സ്വന്തം വീട്ടിലേക്ക് നടന്ന കയറുന്നത്. എല്ലാ കഷ്ടപ്പാടുകൾക്കും ഒടുവിൽ കയ്യിലുള്ള പണം എല്ലാം കൂട്ടിവച്ച് രാജമ്മയുടെ ഭർത്താവ് സ്വന്തമാക്കിയ വീടാണ് മല മുകളിലേത്. ഇളങ്കാട് നിന്ന് കിലേമീറ്റർ വേണം രാജമ്മയുടെ ഈ സ്വർഗ്ഗത്തിലെത്താൻ.

പേടിയോടെ.. മനസ്സില്ലാ മനസ്സോടെയാണ് ഇപ്പോൾ രാജമ്മയുടെ കുടുംബം ഈ വീടിനുള്ളിൽ കഴിയുന്നത്. ഒരു മഴപെയ്താലും കാറ്റ് വീശിയാലോ ഇവർക്ക് പേടിയാണ്. എപ്പോഴാണ് ഉരുളൻ കല്ലുകൾ വരുന്നതെന്ന് നോക്കി കണ്ണുതുറന്ന് ഇരിക്കേണ്ട ഗതികേടിലാണ്. ഉരുൾപൊട്ടൽ ഉണ്ടാവുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് മാറി താമസിക്കാൻ അറിയിപ്പ് ലഭിക്കാറുണ്ട്.

കയ്യിൽ കാശില്ലാതെ എന്ത് ചെയ്യാനാണ്. ഒരു രൂപ പോലും ഇല്ലാതെ എങ്ങോട്ട് പോകാൻ എന്ന ചോദ്യമാണ് രാജമ്മ ചോദിക്കുന്നത്. വീടു വാങ്ങാൻ പണമില്ല. പണമില്ലാതെ ആരാണ് വീട് തരിക ? പേടിയോടെ കഴിയുന്ന ഞങ്ങളെ സുരക്ഷിതരാകാമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ, ഈ വാക്കിന് അത്ര ഉറപ്പ് ഉണ്ടായില്ല. ഇന്നും ജീവനെ പേടിച്ച് ഉരുൾപൊട്ടലിനെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് രാജമ്മയ്ക്കും കുടുംബത്തിനും.

ഇതിന് മുമ്പ് ഒരു ഉരുൾപൊട്ടലിനെ അതിജീവിച്ചിരുന്നു കൂട്ടിക്കൽകാർ. അതിനാൽ ഇനി മറ്റൊരു ഉരുൾപൊട്ടലിനെ ഇവർക്ക് അതിജീവിക്കാൻ കഴിയുമോ എന്നത് വിറങ്ങലിച്ച് ചോദിക്കേണ്ടി വരും. ഉരുളെടുത്ത വീട്ടിനുള്ളിൽ വെള്ളം കയറാതിരിക്കാൻ ടാർപായ വലിച്ച് കെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഇളങ്കാട് മേഖലയിലെ പലരും.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ഈ പ്രദേശത്ത് താമസിക്കുന്ന ആളുകൾ ശ്രമിക്കുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യത മേഖല ആണെന്ന് അറിഞ്ഞിട്ടും വാസ യോഗ്യമല്ലാത്ത വീടിനുള്ളിൽ കിടന്നുറങ്ങാൻ ഇവരുടെ മനസ്സ് മടുക്കുന്നു. പഞ്ചായത്ത് പോലും മൗനം പാലിച്ച് നിൽക്കുന്നത് ഇവരെ സങ്കടത്തിന്റെ ആഴമുയർത്തുകയാണ്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications