അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; ഇടവേള ബാബു അറസ്റ്റില്‍
കൊച്ചി: നടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനത്ത് ഇടവേള ബാബു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബാബുവിനെ വിട്ടയയ്ക്കും
പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബാബുവിനെ വിട്ടയയ്ക്കുക. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇടവേള ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.

ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബു മോശമായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. താരസംഘടയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മറ്റൊരു പരാതിയും ഉണ്ട്. കോഴിക്കോടും എറണാകുളത്തും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും നിലവില്‍ എസ്ഐടിക്ക് കീഴിലാണ്.
'താരസംഘടനയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അപേക്ഷ ഫോം പൂരിപ്പിക്കുന്നതിനിടെ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു,' എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി കോഴിക്കോട് നടക്കാവ് പൊലീസില്‍ ആണ് പരാതിപ്പെട്ടത്.
അതിനിടെ ഇടവേള ബാബുവിന്റെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയെ ഫ്ളാറ്റിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ചില രേഖകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇന്നലെ നടനും എംഎല്‍എയുമായ മുകേഷിനെയും എസ് ഐ ടി അറസ്റ്റ് ചെയ്തിരുന്നു. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും ശേഷം എംഎല്‍എയെ വിട്ടയയ്ക്കുകയായിരുന്നു. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications