ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്; അനേകം പോസിറ്റീവുകള്‍ കാണാവുന്ന സിനിമയാണ് ചുരുളി: വിനയ് ഫോര്‍ട്ട്
തിരുവനന്തപുരം: ചുരുളി സിനിമയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടന് വിനയ് ഫോര്‍ട്ട്. ഒരുപാട് പോസിറ്റീവുകള്‍ കാണാവുന്ന സിനിമയെ വെറും തെറി എന്ന പേരില്‍ ഒതുക്കുന്നത് ഒരു തരത്തില്‍ അവഗണന തന്നെയാണെന്നാണ് മനോരമ ഓണ്‍ലൈന്‍ നല്കിയ പ്രത്യേക അഭിമുഖത്തില്‍ താരം അഭിപ്രായപ്പെടു. ഞാന്‍ പ്രധാന വേഷത്തിലഭിനയിച്ച സിനിമ ദിവസങ്ങളായി ചാനല്‍ ചര്‍ച്ചയിലും മറ്റ് ആളുകള്‍ക്കിടയിലും സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്.
എന്നാല്‍ ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ ചുരുളിയായിരിക്കും. സിനിമ ആളുകളുടെ മനസ്സില്‍ എത്രത്തോളം ഇടം പിടിച്ചുവെന്ന് അവരുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മനസ്സിലാവും. ഇതുവരെ കാണാത്ത ആളുകള്‍ കൂടി ഇനി സിനിമകള്‍ കാണാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറിയെ കുറിച്ചാണ് ചില ആളുകള്‍ പറയുന്നത്. എന്നാല്‍ അവര്‍ മനസ്സിലാക്കേണ്ടത് സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ്. ജോജുവിന്റെ കഥാപാത്രം ഒരുപാട് തെറിപറയുന്നുവെന്ന് പറഞ്ഞ് ആദ്യ ദിവസം തന്നെ അതിന്റെ ക്ലിപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍ പുറത്ത് വിട്ടു. ജോജു വരുന്ന സീനിലെ സാഹചര്യത്തിനൊത്തുള്ള കഥാപാത്രത്തിന്റെ ഡയലോഗ് അങ്ങനെയാണ്. സിനിമയിലെ ആ പ്രദേശത്തുള്ളവരെ സംബന്ധിച്ച തെറി സര്‍വ്വ സാധാരണമാണ്. അതിന് അനുസരിച്ചുള്ള ഡയലോഗ് ഡെലിവറിയാണ്. തെറിയില്ലാത്ത സിനിമയാണെങ്കില്‍ ചുരുളിയുടെ ആത്മാവ് നഷ്ടപ്പെടുമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

നിയമം പാലിക്കേണ്ടവര്‍ കുറ്റവാളികളാകുമ്പോഴുള്ള സാഹചര്യമാണ് സിനിമയിലും കാണുന്നത്. കഥ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയമാണ് സിനിമയിലും യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. സിനിമ എന്ന് പറയുന്നത് എഴുത്ത് കാരന്റെ ഭാവനയാണ്. സംഭവ കഥയെ ആസ്പദമാക്കിയതല്ലെങ്കില് പോലും ഏതൊരു സിനിമയായാലും അത് നല്ലതാവാണം. യഥാര്‍ത്ഥ സംഭവങ്ങളെവച്ചുള്ള ഒരുപാട് മോശം സിനിമകളും പുറത്ത് വന്നിട്ടുണ്ട്.

സിനിമ ഇറങ്ങിയതിന് ശേഷം ആളുകള്‍ തെറി പറയുന്നുണ്ട്. നടന് എന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ തെറിപറയുന്ന ആളുകള്‍ ഓര്‍ക്കേണ്ടത് അവരാരും സിനിമ കാണാന്‍ നിര്‍ബന്ധിതരാകുന്നില്ല എന്നാണ്. ആരേയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ല. ആളുകള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയല്ലോ എന്നത് കൊണ്ടാണല്ലോ ചുരുളി ഒടിടിയില്‍ റിലീസ് ചെയത്തെന്നും താരം ചോദിക്കുന്നു.

സര്ട്ടിഫിക്കേഷന് പോലും കിട്ടാത്തൊരു സിനിമയില്‍ ഒരു കുട്ടിയെ ഉപയോഗിച്ചത് അത് സിനിമയിലെ ഒരു കഥാപാത്രമായത് കൊണ്ടാണ്. സിനിമ കുട്ടികള്‍ കാണണമോയെന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണ്. എന്റെ കുട്ടി ഈ സിനിമ കണ്ടുവെന്ന് പറയുന്നത് എന്റെ കഴിവുകേടാണ്. ഇതിനേക്കാള്‍ തെറികളുള്ള വെബ്സീരീസുകളുണ്ട്. സിനിമയില്‍ ഞാന്‍ സംസാരിക്കുന്നത് എന്റെ കഥാപാത്രമാണ്. ഒരു വ്യക്തി എന്നതിന് അപ്പുറം എന്നിലെ നടനെയാണ് സിനിമയില്‍ കാണേണ്ടത്.
Recommended Video

ചുരുളി സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. എന്നാള്‍ ആളുകള്‍ തെറി പറഞ്ഞാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്. സ്ത്രീകളുടെ ഏതെങ്കിലും പോസ്റ്റ് എടുത്താലും സദാചാരവാദികളെ കാണാം. തീയേറ്ററില്‍ വരേണ്ട ഒരു സിനിമയായിരുന്നു ചുരുളി. സിനിമയുടെ ആശയം പറയാനുദ്ദേശിച്ച രീതി സെന്‍സര്‍ഷിപ്പ് കിട്ടാന്‍പോലും സാധ്യതയില്ലായിരുന്നു. അതുകൊണ്ടാണ് ഒടിടി റിലീസെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications