Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശം പരാമർശം: വിനായകനെ വളഞ്ഞിട്ട് പിടിച്ച് മാധ്യമപ്രവർത്തകർ; പത്രസമ്മേളനം കഴിഞ്ഞിട്ടും തർക്കം, ബഹളം

മീ ടു വിവാദങ്ങളില്‍ മാധ്യപ്രവർത്തകരോട് പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. പതിവ് പോലെ വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് വിനായകന്‍ മറുപടി പറഞ്ഞത്. മീ ടു എന്ന് പറയുന്നത് ഇന്ത്യയില്‍ പീഡനമോ പീഡന ശ്രമമോ ആണെന്നായിരുന്നു വിനായകന്റെ വാദം.

'ഇന്ത്യയിലെ നിയമത്തിലെ ഭീകരമായിട്ടുള്ളൊരു കുറ്റകൃത്യമാണിത്. മനസ്സിലായോ ഞാന്‍ പറയുന്നത്. ഇത്രയും വലിയൊരു കുറ്റകൃത്യം ലളിതമായി തട്ടിക്കളയാന്‍ പറ്റുമോ, ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ, ഇത്തരമൊരു ആരോപണം നേരിട്ട എത്രപേർ ജയിലില്‍ പോയി' എന്നും പൊട്ടിത്തെറിച്ചുകൊണ്ട് വിനായകന്‍ ചോദിക്കുന്നു.

വികെ പ്രകാശം സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിന്റെ

വികെ പ്രകാശം സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിലുള്ള വിനായകന്റെ പ്രസ്താവനയുണ്ടായത്. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു വിനായകന്റെ പരാമർശം.

കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍

'ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നമായിരുന്നു മാധ്യമപ്രവർത്തകയെ ചൂണ്ടിക്കൊണ്ട് വിനായകന്‍ ഒരുത്തിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം

പത്രസമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഞാന്‍ പറഞ്ഞതിന്റെ അർത്ഥം

പത്രസമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഞാന്‍ പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് തെറ്റിയതാണ്, ഞാന്‍ റോഡില്‍ക്കൂടെ പോയല്ല ചെയ്യുന്നത് എന്നാണ് പറഞ്ഞത്. ഞാനൊരു ചർച്ചയാണ് ഇവിടെ നടത്തുന്നത്. അല്ലാതെ ആ പെണ്‍കുട്ടിയോടോ ഇവിടെ ഇരിക്കുന്നോ ഏതെങ്കിലുമൊരു ആണിനോടുമല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കില്‍ അവരോട് അന്ന് ഞാന്‍ സോറി പറഞ്ഞു. ഇന്ന് അവർ ഇവിടെ ഉണ്ടെങ്കില്‍ വീണ്ടും സോറി പറയുന്നു. അവർക്ക് വിഷമം ഇല്ലെങ്കില്‍ ആ സോറി പിന്‍വലിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു'- എന്നും വിനായകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പത്രസമ്മേളനം കഴിഞ്ഞിറങ്ങയിതിന് പിന്നാലെയും

പത്രസമ്മേളനം കഴിഞ്ഞിറങ്ങയിതിന് പിന്നാലെയും മാധ്യമപ്രവർത്തകയോട് നടത്തിയ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു വിനായകന്റെ മറുപടി. ഇത് മാധ്യമപ്രവർത്തകരവും താരവും തമ്മിലുള്ള വാക്ക് തർക്കത്തിനും കാരണമാവുകയായിരുന്നു. നിങ്ങള്‍ പറയുന്നത് പോലുള്ള ഒരു കാര്യമില്ല. ആ കുട്ടിയുമായി അത് കഴിഞ്ഞ് അവിടെ ഇരുന്ന് ചായകുടിച്ചുകൊണ്ട് സംസാരിച്ചുവെന്നും വിനായകന്‍ പറഞ്ഞു.

ആ കുട്ടിക്ക് വിഷമം ഉണ്ടായെങ്കില്‍ മാത്രമാണ് ഞാന്‍ സോറി

ആ കുട്ടിക്ക് വിഷമം ഉണ്ടായെങ്കില്‍ മാത്രമാണ് ഞാന്‍ സോറി പറയുന്നത്. പീഡനത്തിനും പീഡന ശ്രമത്തിനും പുതിയ വാക്കുമായി വരരുത്. പീഡനമോ പീഡന ശ്രമമോ എന്ന് തന്നെ പറയണം. മീ ടു എന്നുള്ളത് മീ ത്രീ എന്നാക്കുമോ. മീ ടുവിനെ നിസാരവത്കരിക്കുന്നത് നിങ്ങളാണ്. അതിനെ നിസ്സാരമായി തള്ളിക്കളയരുത്. വിനായകന്‍ ആ കുറ്റം ചെയ്തിട്ടില്ല. ന്യായീകരണമാണെങ്കില്‍ എന്റെ ന്യീകരണം എനിക്ക് പറയണ്ടേയെന്നും മാധ്യപ്രവർത്തകരുമായി തർക്കിച്ചുകൊണ്ട് താരം പറഞ്ഞു.

അതേസമയം, നേരത്തെ പതിവ് പോലെ വളരെ

അതേസമയം, നേരത്തെ പതിവ് പോലെ വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് വിനായകന്‍ പത്രസമ്മേളനത്തിലും മറുപടി പറഞ്ഞത്. മീ ടു എന്ന് പറയുന്നത് ഇന്ത്യയില്‍ പീഡനമോ പീഡന ശ്രമമോ ആണെന്നായിരുന്നു വിനായകന്റെ വാദം. ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഞാന്‍ ചെയ്തിട്ടുള്ളത് സ്ത്രീകളുമായിട്ടുള്ള ശാരീരിക ബന്ധങ്ങളാണ്. അത് ഞാന്‍ റോഡില്‍ കൂടെ പോയിരുന്ന് രാവിലെ നോട്ടീസ് കൊടുക്കുകയായിരുന്നില്ല. വിനായകന്‍ അത്രയും തരം താഴ്ന്നിട്ടില്ലെന്നും താരം അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+