Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാള സിനിമയെ കുറിച്ച് മുൻപ് കേട്ട കഥകൾ പേടിപ്പെടുത്തുന്നത്, ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ'; സുമലത

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത. പലരും മലയാള സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നേരത്തെയും കേട്ടിരുന്നതായും അത്തരം അനുഭവങ്ങൾ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും സുമലത വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുമലതയുടെ പ്രതികരണം.

മലയാളത്തിൽ മാത്രമല്ല എല്ലാ സിനിമാ ഇൻഡസ്ട്രികളിലും ഒപ്പം രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകളുണ്ടെന്നും സുമലത പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സെൻസർ ബോർഡ് പോലെ ഒരു സംവിധാനം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ കാരണമായ ഡബ്ല്യുസിസിക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും നടി അറിയിച്ചു.

sumalathaactress

മുൻപ് മലയാളത്തിൽ കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പെടുത്തുന്നതായിരുന്നു. പല സ്ത്രീകളും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും ചിലർ പിന്തുടർന്ന് വേട്ടയാടുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ അന്നത്തെ കാലത്ത് ഈ കാര്യങ്ങളെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നുവെന്നും സുമലത ചൂണ്ടിക്കാട്ടി. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണത അന്നുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

ഈ മേഖലയിൽ ആരും തുറന്ന് പറയാൻ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ഇത്. പരസ്യമായ രഹസ്യങ്ങളായിരുന്നു ഇവയെല്ലാം. ഇതിന് തയ്യാറായ എല്ലാ സ്ത്രീകൾക്കും ഡബ്ല്യുസിസിക്കും അഭിവാദ്യങ്ങൾ അറിയിക്കുന്നു. ഇതൊരു ചരിത്ര നിമിഷമാണെന്നും മലയാള സിനിമയിൽ മാത്രമല്ല രാജ്യത്തെ മുഴുവൻ സിനിമാ മേഖലകളിലും സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിലും അവരുടെ സുരക്ഷാ ഉറപ്പാക്കുന്ന നിർണായക നീക്കമാണിതെന്നും മുൻ എംപി കൂടിയായ സുമലത പ്രതികരിച്ചു.

ഹോട്ടൽ റൂമുകളിൽ പോലും ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. പക്ഷേ ശക്തമായ നിലപാടെടുത്താൽ അവർ അതിനൊരിക്കലും ധൈര്യപ്പെടില്ല. ഒറ്റയ്ക്ക് താമസിക്കുന്ന നായികമാരുടെ കതകിൽ മുട്ടുന്ന സംഭവങ്ങളൊക്കെ പണ്ടേ കേട്ടതാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലയിലും പവർ ഗ്രൂപ്പുകൾ ഉണ്ടെന്നും സുമലത ചൂണ്ടിക്കാണിച്ചു.

ഈ സാഹചര്യം തടയാനായി കർശന നിയമങ്ങൾ അവതരിപ്പിക്കണമെന്നാണ് സുമലത ആവശ്യപ്പെട്ടത്. ഈ നിയമം തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം. ഭാഷാഭേദമില്ലാതെ ഒരു പൊതുനിയമമാണ് വേണ്ടതെന്ന് സുമലത വാദിച്ചു. സെൻസർ ബോർഡ് മാതൃകയിൽ ദേശീയതലത്തിൽ ഒരു പൊതുസംവിധാനം ഭരണഘടന പ്രകാരം രൂപീകരിക്കണമെന്നും സുമലത ആവശ്യപ്പെട്ടു.

അതേസമയം, ഏറെ കോളിളക്കം സൃഷ്‌ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെയും പൂർണമായി പുറത്തുവിട്ടിട്ടില്ല. സ്വകാര്യ വിവരങ്ങളും വ്യക്തികളുടെ പേരുകളും ഉൾപ്പെടെ നീക്കം ചെയ്‌ത ശേഷമുള്ള ഭാഗമാണ് നേരത്തെ പുറത്ത് വിട്ടത്. എന്നാൽ ആരോപണ വിധേയരുടെ പേരുകൾ പുറംലോകം അറിയണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ മുൻനിര നടനമാർക്ക് എതിരെ ഉൾപ്പെടെ പീഡന ആരോപണം വന്നതും കേസെടുത്തതും അടുത്തിടെയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+