മരടിലെ 14 ഫ്ലാറ്റ് ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരം; എല്ലാവർക്കും 25 ലക്ഷം ലഭിക്കില്ല
കൊച്ചി: മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകൾക്ക് മാത്രമെ 25 ലക്ഷം രൂപയ്ക്ക് അർഹതയുള്ളു. ബാക്കിയുള്ള ഫ്ലാറ്റ് ഉടമകൾക്ക് 13 ലക്ഷം രൂപ വീതമാകും നഷ്ടപരിഹാരം ലഭിക്കുക. ഭൂമിയുടേയും ഫ്ലാറ്റിന്റെയും വില കണക്കാക്കി ഇതിന് ആനുപാതികമായിട്ടായിരിക്കും താൽക്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുക.
ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാണ് ഫ്ലാറ്റ് ഉടമകൾക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. 14 ഫ്ലാറ്റുമടകൾക്കാണ് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് കോടി 52 ലക്ഷത്തി ആറായിരത്തി തൊണ്ണൂറ്റാറ് രൂപയാണ് ആകെ നഷ്ടപരിഹാരം നൽകേണ്ടത്. ജെയിൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം നൽകുന്നത്.

അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കാനായി അപേക്ഷ നൽകുന്നതിനോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന ഒഴിവാക്കി. ഈ മാസം 17ാം തീയതിക്കകം ഫ്ലാറ്റുകൾ എത്ര രൂപയ്ക്കാണ് കൈമാറ്റം ചെയ്തത് എന്നതിന്റെ രേഖകൾ നഗരസഭ സെക്രട്ടറിക്ക് മുമ്പിൽ ഹാജരാക്കണം. ആധാരവും പണം കൈമാറിയ രേഖകളും ഫ്ലാറ്റ് ഉടമകൾ മരട് നഗരസഭയിൽ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ക്രിസ്മസ് അവധിക്കാല സമയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനാണ് ആലോചിക്കുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം എളുപ്പമാക്കാനും ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ 2 മാസം വേണ്ടിവരും.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications