കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ അമ്മയെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവും ജിഷയുടെ മരണത്തിന് പിന്നിലുണ്ടോ?

  • By Neethu
Google Oneindia Malayalam News

പെരുമ്പാവൂര്‍: ജിഷയുടെ അമ്മയെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അനാര്‍ ഹസ്സനെ പോലീസ് തിരയുന്നു. ജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഹസ്സന്റെ സുഹൃത്താണ് ഇയാള്‍ എന്നാണ് പ്രാഥമിക നിഗമനം.

ജിഷയുടെ കൊലപാതകം: പൊളിയുന്നത് അമീറിന്റെ മൊഴികളോ അതോ പോലീസിന്റെ നുണകളോ?ജിഷയുടെ കൊലപാതകം: പൊളിയുന്നത് അമീറിന്റെ മൊഴികളോ അതോ പോലീസിന്റെ നുണകളോ?

2015 നവംബര്‍ 18 നായിരുന്നു ജിഷയുടെ അമ്മയെ ഇയാള്‍ ബൈക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അന്ന് ബൈക്കിന്റെ ചാവി പിടിച്ചു വാങ്ങിയത് ജിഷയായിരുന്നു. ഈ വൈരാഗ്യമാകാം അനാറിന്റെ സുഹൃത്തായ അമീറുളിനെക്കൊണ്ട് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് എന്ന സംശയവും നിലനില്‍ക്കുന്നു.

jisha

കഴിഞ്ഞ ദിവസത്തില്‍ പോലീസ് അസ്സമില്‍ എത്തി ചോദ്യം ചെയ്തത് അനാറിനെയാണോ എന്നാണ് ഇപ്പോഴത്തെ സംശയം. ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ അസ്സമില്‍ നിന്നും കടന്നു കളഞ്ഞു. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എന്നാല്‍ പോലീസ് പറയുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നാണ് സാഹചര്യ തെളിവുകള്‍ പറയുന്നത്. ജിഷയുടെ സുഹൃത്താണ് അമീറുള്‍ എന്ന വാദം പോലീസ് തിരുത്തിയിരിക്കുകയാണ്. പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഒത്തു പോകുന്നില്ല.

കൂട്ടബലാത്സംഗത്തിന് ഇരയായി മാസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തുകൂട്ടബലാത്സംഗത്തിന് ഇരയായി മാസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കോടതിയില്‍ ഹാജരാക്കിയ അമീറുളിന്റെ ചിത്രങ്ങള്‍ പുറത്ത് വിടാത്തതിലും ദുരൂഹത മറഞ്ഞു നില്‍ക്കുന്നു. കോടതിയില്‍ ഹാജരാക്കിയ അമീറുളിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡജി ചോദിച്ചപ്പോള്‍ നാട്ടില്‍ പോകണം എന്നാണ് പറഞ്ഞത്. തുടക്കത്തില്‍ വ്യാജ പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പുനരാവര്‍ത്തനമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

English summary
An unidentified person tried to kill jisha's mother before one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X