കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷില്‍ നിന്ന് വീണ്ടും പണം കണ്ടെത്തി; നേരത്തെ 1 കോടിയിലേറെ രൂപ; ഇപ്പോള്‍ 45 ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ പക്കല്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തുന്നത്. ഒപ്പം സ്വപ്‌നയുടെ പേരിലുള്ള ഫ്‌ലിക്‌സ് ഡെപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേയും പരിശോധനയില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും വലിയ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വര്‍ണ്ണവുമാണ് കണ്ടെത്തിയത്.

swapna

സ്വപ്‌നയുടെ വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തത്. സ്വപ്‌നയുടെ അക്കൗണ്ടുകളുടെ രേഖകള്‍ എന്‍ ഐഎ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.

ഈ രേഖയിലാണ് പലയടിത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വര്‍ണ്ണത്തേയും കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നത്. 982 ഗ്രാം സ്വര്‍ണ്ണം എസ്ബിഐ ലോക്കറില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ 64 ലക്ഷം രൂപയും ഇതേ ലോക്കറില്‍ നിന്ന് കണ്ടെത്തി. അതേസമയം, ഈ സ്വര്‍ണ്ണവും പണവും വിവാഹത്തിന് ഷെയ്ഖ്‌സമ്മാനിച്ചതാണെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഇത്രയധികം രൂപയും സ്വര്‍ണ്ണവും ഇവരുടെ അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.

Recommended Video

cmsvideo
പണം കൈമാറല്‍ അതീവ രഹസ്യമായി | Oneindia Malayalam

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കേസില്‍ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് രാവിലെ പത്തരയോടെ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവശങ്കറിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ തവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇന്ന് ശിവശങ്കറിന്റെ അറസറ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

കേസില്‍ പ്രതിപട്ടികയിലുള്ള സ്വപ്‌ന സുരേഷും സരിത്തുമായി സൗഹൃദത്തിനപ്പുറം ഒരു പരിചയവും ഇല്ലെന്നും ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ശിവശങ്കര്‍ എന്‍ഐഎ മൊഴി നല്‍കിയത്. കസ്റ്റംസ് ചോദ്യം ചെയ്യലിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. സ്വപ്‌ന സുരേഷാണ് സരിത്തിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു തീരുമാനം.

സ്പീക്കറുടെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍; പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ്; അപ്രതീക്ഷിത നീക്കംസ്പീക്കറുടെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍; പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ്; അപ്രതീക്ഷിത നീക്കം

എം ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു; എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യുംഎം ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു; എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

English summary
Another Rs 45 lakhs Founded from Swapna Suresh, the main accused in the Kerala gold smuggling case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X