Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഹപ്പെട്ടിയില്‍ സ്വര്‍ണ നിറത്തിലുള്ള നാണയങ്ങളും വളയങ്ങളും; മലപ്പുറത്ത് 'നിധി' കണ്ടെത്തി

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിനടുത്ത് നിധി കണ്ടെത്തി. കോട്ടയ്ക്കല്‍ ചട്ടിപ്പറമ്പ് പൊന്മള ഗ്രാമ പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് നിധി കണ്ടെത്തിയത്. വാര്‍ഡിലെ പദ്ധതി പ്രകാരം തെങ്ങിന് കുഴിയെടുക്കുകയായിരുന്നു തൊഴിലാളികള്‍. പ്രദേശത്തെ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് കോട്ടപ്പുറത്തെ വീട്ടു വളപ്പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്‍കലം കണ്ടെത്തുന്നത്. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്പോള്‍ നിറയെ സ്വര്‍ണ നിറത്തിലുള്ള നാണയങ്ങളും വളയങ്ങളും. മണ്ണഴിയില്‍ നിധി കണ്ടെത്തിയെന്ന വാര്‍ത്ത ഇതിനോടകം പരന്നു. നിധി കിട്ടിയെങ്കിലും തൊഴിലാളികളുടെ കണ്ണ് മഞ്ഞളിച്ചില്ല. അവര്‍ വേഗം തന്നെ സ്ഥലമുടമസ്ഥയേയും കുടുംബാംഗങ്ങളേയും വിവരമറിയിച്ചു.

mpm

കാലി വളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച വിധവയായ കാര്‍ത്ത്യായനിയുടെതായിരുന്നു പറമ്പ്. നിധി കണ്ടെത്തുമ്പോള്‍ കാര്‍ത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവര്‍ വന്നയുടനെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിധിയായി കിട്ടിയ മുഴുവന്‍ വസ്തുക്കളും കുടുംബത്തിനു കൈമാറി. നിര്‍ധന കുടുംബത്തില്‍പ്പെട്ട കാര്‍ത്ത്യായനിയാകട്ടെ ഉടന്‍ പഞ്ചായത്ത് അധികൃതരെയും മറ്റും അറിയിച്ച് നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിധി കൈമാറി.

നിര്‍ധനകുടുംബങ്ങള്‍ക്കുള്ള പ്രവൃത്തികളില്‍പ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികള്‍ ഇവിടെ തൊഴിലുറപ്പ് പണിയെടുത്തത്. മണ്‍കൈയാല നിര്‍മാണം, മഴക്കുഴി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുന്‍പ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കില്‍ തെങ്ങിന്‍തൈ നടാനും സൗകര്യപ്പെടുന്ന വിധത്തില്‍ കുഴിയെടുക്കുമ്പോഴാണ് മണ്‍കലം കണ്ടെത്തിയത്.

മണ്‍കലത്തിനുള്ളിലാക്കി ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ രാധ, സുബൈര്‍ പള്ളിക്കര, കെ ടി അക്ബര്‍, മുന്‍ പഞ്ചായത്തംഗം കെ നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ലോഹപ്പെട്ടി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പ രാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍ സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുരാവസ്തു വകുപ്പാണ് ഇവ പരിശോധിക്കേണ്ടത്. പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+