ആസിയാൻ-ഇന്ത്യ ഉച്ചകോടി ഒക്ടോബര്‍ 28 ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ദില്ലി: ഒക്ടോബർ 28-ന് നടക്കുന്ന 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബ്രൂണെ സുൽത്താന്റെ ക്ഷണം സ്വീകരിച്ചാണ് ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്നത്. കോവിഡ് -19, ആരോഗ്യം, വ്യാപാരം, വാണിജ്യം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം , സംസ്കാരം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാവും. പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്യപ്പെടും. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പതിനേഴാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി അദ്ദേഹം പങ്കെടുക്കുന്ന ഒമ്പതാമത്തെ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുമാണ്.
ഭൂമിശാസ്ത്രപരവും ചരിത്രപരവും നാഗരികവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ആസിയാൻ-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം നിലകൊള്ളുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. . ആസിയാൻ നമ്മുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കേന്ദ്രമാണ്. ഒരു ഉച്ചകോടി, മന്ത്രിതല യോഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്കും ആസിയാനും പതിവായി കൂടിക്കാഴ്ച നടത്തുന്ന നിരവധി സംഭാഷണ സംവിധാനങ്ങളുണ്ട്. 2021 ഓഗസ്റ്റിൽ നടന്ന ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഇഎഎസ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുത്തതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2021 ഒക്ടോബർ 27-ന് നടക്കുന്ന 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്തോ-പസഫിക്കിലെ പ്രമുഖ നേതാക്കൾ നയിക്കുന്ന ഫോറമാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടി. 2005 -ൽ ആരംഭിച്ചതുമുതൽ, കിഴക്കൻ ഏഷ്യയുടെ തന്ത്രപരവും ഭൗമരാഷ്ട്രീയപരവുമായ പരിണാമത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 10 ആസിയാൻ അംഗരാജ്യങ്ങളെ കൂടാതെ, കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ, ചൈന, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, റഷ്യ
എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കിഴക്കൻ ഏഷ്യ ഉച്ചകോടിയുടെ സ്ഥാപക അംഗമെന്ന നിലയിൽ, കിഴക്കൻ ഏഷ്യ ഉച്ചകോടി ശക്തിപ്പെടുത്താനും സമകാലിക വെല്ലുവിളികൾ നേരിടുന്നതിന് കൂടുതൽ ഫലപ്രദമാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആസിയാൻ ഔട്ട്‌ലുക്ക് ഓൺ ഇൻഡോ-പസഫിക് (എഒഐപി), ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (ഐപിഒഐ) എന്നിവയ്‌ക്കിടയിലുള്ള സംയോജനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡോ-പസഫിക്കിൽ പ്രായോഗിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദി കൂടിയാണിത്. പതിനാറാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ, നേതാക്കൾ മേഖലാ , അന്തർദേശീയ താൽപ്പര്യങ്ങളും സമുദ്ര സുരക്ഷ, ഭീകരവാദം, കോവിഡ് -19 സഹകരണം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യും. കൂടാതെ ഇന്ത്യ പിന്തുണയ്ക്കുന്ന മാനസികാരോഗ്യം, ടൂറിസത്തിലൂടെയുള്ള സാമ്പത്തിക വീണ്ടെടുക്കൽ, ഹരിത വീണ്ടെടുപ്പ് എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും നേതാക്കൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications