കാലുകള്‍ രണ്ടുമില്ല കൂത്തുപറമ്പിലെ ഈ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക്...
കൂത്തുപറമ്പ്: കൂത്തുപറമ്പ് വിപ്ലവ മണ്ണാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം നേതാവും കൃഷി മന്ത്രിയും ആയ എംകെ മോഹനന് ആണ് അവിടത്തെ എംഎല്‍െ. ഇത്തവണയം മോഹനന് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
മണ്ഡലം തിരിച്ചുപിടിയ്ക്കാന്‍ കെകെ ഷൈലജയെ ആണ് ഇത്തവണ സിപിഎം രംഗത്തിറയ്ക്കിയിരിയ്ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് ഇത്തവണത്തെ കൂത്തുപറമ്പിലെ മത്സരത്തിന്. ബിജെപി സ്ഥാനാര്‍ത്ഥി ആരെന്നതാണ് ചോദ്യം.

സദാനന്ദന് മാസ്റ്ററാണ് കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി. അതില്‍ എന്താണിത്ര അത്ഭുതം എന്നാണ് ചോദ്യമെങ്കില്‍ സദാനന്ദന് മാസ്റ്ററെ നിങ്ങള്‍ക്ക് അറിയില്ല എന്നതാണ് പ്രശ്നം. രണ്ട് കാലുകളും ഇല്ലാത്ത, ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് ഇദ്ദേഹം.
സദാനന്ദന് മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുത്തത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. 1994 ഫെബ്രുവരി 6 നായിരുന്നു ആ സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സദാനന്ദന്റെ രണ്ട് കാലുകളും വെട്ടിമാറ്റി.
സിപിഎം കുടുംബമായിരുന്നു സദാന്ദന് മാസ്റ്ററുടേത്. അച്ഛനും സഹോദരനും എല്ലാം സിപിഎമ്മുകാര്‍. എന്നാല്‍ സദാനന്ദന് മാത്രം ആര്‍എസ്എസ്സില്‍ ചേരാന്‍ തീരുമാനിച്ചു. ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സദാനന്ദന് പറയുന്നത്.
ഇത്തവണ കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സദാനന്ദന്. മണ്ഡലത്തില്‍ സിപിഎമ്മിനെതിരെയാണ് സദാനന്ദന്റെ പ്രചാരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications