അഞ്ചാം ഹര്‍ജിയും പാളുമോ? എന്തിന് ഹർജിയുമായി വന്നുവെന്ന് ദിലീപിനോട് കോടതി... 26 ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ മൂന്നാമത്തേയും. കഴിഞ്ഞ ജാമ്യ ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമായ വാദമുഖങ്ങളൊന്നും തന്നെ ഇത്തവണയും ഉന്നയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
പക്ഷേ, ഹര്‍ജി പരിഗണിച്ച് വിധി പറയാന്‍ കോടതി മാറ്റി വച്ചു. സെപ്തംബര്‍ 26 ന് ആയിരിക്കും ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുക.
ജാമ്യ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് സമയം വേണം എന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഹര്‍ജി മാറ്റി വച്ചത്. കോടതിയില്‍ നിന്ന് ഇത്തവണയും ദിലീപിന് കിട്ടിയത് തിരിച്ചടി തന്നെ ആയിരുന്നു.

രാമലീലയ്ക്ക് മുമ്പ്
പുതിയ ചിത്രമായ രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ് ഉള്ളത്. ഇപ്പോള്‍ ആ പ്രതീക്ഷയും പാഴായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ജി മാറ്റി
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദാകരണം നല്കാന് പ്രോസിക്യൂഷന് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത് സെപ്തംബര്‍ 26 ലേക്ക് മാറ്റിയത്.

28 ന് റിലീസ്
ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ രാമലീല റിലീസ് നിശ്ചയിച്ചിരിക്കുന്നത് സെപ്തംബര്‍ 28 ന് ആണ്. സെപ്തംബര്‍ 26 ന് ദിലീപിനെ ഭാഗ്യം കാക്കുമോ എന്നാണ് ചോദ്യം

പുതിയ ആരോപണങ്ങള്‍
കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് ഇത്തവണയും ഉന്നയിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും പ്രോസിക്യൂഷന് മറുപടിക്ക് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദിലീപിനെ കുരുക്കാന്‍
ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് പരമാവധി നീട്ടാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്നും ആക്ഷേപം ഉണ്ട്. ദിലീപിന് ജാമ്യം നല്‍കരുത് എന്നാണ് പ്രോസിക്യൂഷന് വാദം.

പരിഗണിക്കേണ്ടതില്ല
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ ഉടന്‍ തീര്‍പ്പാക്കണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

സാഹചര്യം മാറിയിട്ടുണ്ടോ എന്ന് കോടതി
ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള സാഹചര്യം മാറിയിട്ടുണ്ടോ എന്ന് കോടതിയും ആരാഞ്ഞു. ഒരുപക്ഷേ ഇത്തവണയും ജാമ്യം കിട്ടിയേക്കില്ലെന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്.

എന്തിന് ഹര്‍ജിയുമായി വന്നു?
കേസിന്റെ സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകാത്ത സ്ഥിതിക്ക് എന്തിനാണ് ജാമ്യാപേക്ഷയുമായി വീണ്ടും എത്തിയത് എന്നായിരുന്നു ചോദ്യം. കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെ ജാമ്യം തള്ളിയ ജസ്റ്റിസ് സുനില്‍ തോമസ് തന്നെ ആയിരുന്നു ഇത്തവണയും ഹര്‍ജി പരിഗണിച്ചത്.

മഞ്ജുവിനെതിരെ
മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും എഡിജിപി ബി സന്ധ്യയ്ക്കും എതിരാണ് ഇത്തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍. കഴിഞ്ഞ ഹര്‍ജികളിലും ഇതൊക്കെ തന്നെ ആയിരുന്നു ഉന്നയിച്ചിരുന്നത്.

സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്
സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും ഇനിയും ശ്രമിക്കുകയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം കോടതി പരിഗണിക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരും
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications