കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ രണ്ട് യുവാക്കളെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു
ബദിയടുക്ക: കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ രണ്ട് യുവാക്കളെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. ബദിയടുക്ക മാവിനക്കട്ടയിലെ നിസാം(24), ഓട്ടോ ഡ്രൈവര്‍ നവാസ് (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തീവണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ ആന തോട്ടിൽ വീണു, സംഭവം നടന്നത് കടലുണ്ടിയിൽ...
ഇന്നലെ രാത്രിയാണ് സംഭവം. മാവിനക്കട്ട ചൂരിപ്പള്ളയില്‍ പുറമെ നിന്നുള്ള സംഘമെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നത് വ്യാപകമാണെന്ന് പരാതിയുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ഇവിടെയെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് ചോദ്യം ചെയ്തിരുന്നു. ഇതേ സംഘം ഇന്നലെ രാത്രി നെല്ലിക്കട്ട ഭാഗത്ത് സംഘടിച്ചു. നിസാമും നവാസും ഓട്ടോയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഘം ഓട്ടോ തടഞ്ഞ് ഇരുവരെയും റോഡിലേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചത്.
നിസാമിനെ ചെങ്കളയിലെയും നവാസിനെ കാസര്‍കോട്ടെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബദിയടുക്കയിലും സമീപ പ്രദേശങ്ങളായ മാവിനക്കട്ട, കുമ്പഡാജെ, ഉക്കിനടുക്ക, ബന്‍പത്തടുക്ക, നീര്‍ച്ചാല്‍, ചിമിനിയടുക്ക, ഗോളിയടുക്കം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമായതായി പരാതിയുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.