Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍..!! ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്എസ്സായേനെ !!

ഗാന്ധിവധം സംബന്ധിച്ച് പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ്.

കോഴിക്കോട്: ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ മഹാത്മാ ഗാന്ധിയെ കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍ ആണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമായിരുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഗാന്ധിവധം:ആര്‍എസ്എസ്സിനെതിരെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചന എന്ന ലേഖനത്തിലാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

കമ്മ്യൂണിസ്റ്റ് കുപ്രചരണം

ഗാന്ധിവധം സംബന്ധിച്ച ബി ഗോപാലകൃഷ്ണന്റെ ലേഖനത്തിലെ പ്രധാന വാദങ്ങള്‍ ഇവയാണ്. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്. കമ്മ്യൂണിസ്റ്റ് കുപ്രചരണം ഏറ്റുപാടുകയാണ് രാഹുല്‍ ചെയ്യുന്നത്.

ആര്‍എസ്എസ്സിനെ ഗാന്ധിജി പ്രശംസിച്ചു

ആര്‍എസ്എസ്സിനെ ഗാന്ധിജി പ്രശംസിച്ചതായും ബി ഗോപാലകൃഷ്ണന്‍ പറയുന്നു. സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുത്ത് ഗാന്ധി പറഞ്ഞത് ആര്‍എസ്എസ് സാമാജിക സമരസതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടനയെന്നാണ് എന്നും ഗോപാലകൃഷ്ണന്‍ വാദിക്കുന്നു.

കമ്മ്യൂണിസ്‌ററുകാരുടെ കൈകൾ

ആര്‍എസ്എസ്സിനെതിരെ അപവാദ പ്രചരണം നടത്തിയത് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിന് വേഗം കൂട്ടാന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച കമ്മ്യൂണിസ്‌ററുകാരുടെ കൈകളാണ് ഗാന്ധിവധത്തില്‍ ആദ്യം പരിശോധിക്കപ്പെടേണ്ടതെന്നും ബിജെപി നേതാവ് പറയുന്നു.

കമ്മ്യൂണിസ്റ്റ് ഗൂഢാലോചന

ഗാന്ധിക്ക് നേരെ നടന്ന ആക്രമണങ്ങളിലോ ഗാന്ധിവധത്തിന് ശേഷമുള്ള ആദ്യദിനങ്ങളിലോ ആര്‍എസ്എസ്സിന്റെ പേര് എവിടെയും പറഞ്ഞ് കേട്ടിരുന്നില്ല. പിന്നീട് കമ്മ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തിയാണ് പ്രതി ആര്‍എസ്എസ്സ് ആണെന്ന് പ്രഖ്യാപനം നടത്തിയത് എന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

രാമരാജ്യത്തിനായി ആര്‍എസ്എസ്

ഗാന്ധിജിയേയും ഗാന്ധിസത്തേയും ഇല്ലാതാക്കാനും അപകീര്‍ത്തിപ്പെടുത്താനും എന്നും ശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റുകളാണ് എന്നും ലേഖനത്തില്‍ ആരോപിക്കുന്നു. എന്നാല്‍ ഗാന്ധിയുടെ രാമരാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനം ചെയ്യുകയാണ് ആര്‍എസ്എസ് എന്നു പറഞ്ഞുകൊണ്ടാണ് ബി ഗോപാലകൃഷ്ണന്‍ ലേഖനം അവസാനിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+